ലോകപ്രസിദ്ധ തക്ഷശില സര്‍വ്വകലാശാലയില്‍ പണ്ടൊരു പ്രൊഫെസറുണ്ടായിരുന്നു. സംസ്കൃതത്തില്‍ ഗുരു എന്നുപറയും. ഇന്ത്യയിലെ ആദ്യത്തെ കിങ്മേക്കറും മൂപ്പരായിരുന്നു. ചരിത്രത്തിലാദ്യമായി (അവസാനമായും?) ഒരു ശൂദ്രനെ രാജാവായി വാഴിക്കാന്‍ മുന്നോട്ടുവന്ന ബ്രാഹ്മണനും മൂപ്പരുമാത്രമായിരുന്നു. നന്ദരാജാവിന്റെ കൊട്ടാരദാസികളിലൊരാളായ മുരയ്ക്കു ജനിച്ച മകനെ രാജാവാക്കിയത് ചാണക്യതന്ത്രങ്ങളായിരുന്നു. മുര എന്ന ശൂദ്രസ്ത്രീയില്‍ നിന്നുമാണ് മൗര്യസാമ്രാജ്യം എന്നപേരുതന്നെ ഉണ്ടായത്.
ചാണക്യന്റെ തല ചന്ദ്രഗുപ്തന്റെ മെയ്യോടുചേര്‍ന്നപ്പോള്‍ ഡിനോസറിനു ബുദ്ധിയുദിച്ചതുപോലെയായി. അതാണ് മൗര്യസാമ്രാജ്യത്തിന്റെ ചരിത്രം. രാജാവിന്റെ മുകളിലും താഴെയുമായി ഒരേസമയം ഉപദേശകനായും പ്രധാനമന്ത്രിയായും ചാണക്യന് തിളങ്ങി. ചന്ദ്രഗുപ്തമൗര്യന്റെ പേരും പെരുമയും അതിര്‍ത്തികടന്നത് അദ്ദേഹം വഴിയായിരുന്നു.
അന്നു ചൈനയില്‍ നിന്നും ഒരു പണ്ഡിതനായ സഞ്ചാരി പ്രധാനമന്ത്രിയെ കാണാനെത്തി. കൊട്ടാരംവിട്ടുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യവസതിയില്‍ വച്ചു കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം കിട്ടിയ സഞ്ചാരി, പ്രധാനമന്ത്രിയുടെ വസതിതേടിയെത്തി. ഒരു മണിസൗധം പ്രതീക്ഷിച്ചിടത്ത് പ്രദേശവാസികളുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു കുടില്‍. അനുവാദം ലഭിച്ചു അകത്തുകയറിയപ്പോള്‍ ചെറിയമുറിയില് ഒരു വിളക്കിന്റെ വെളിച്ചത്തിലിരുന്നു ചാണക്യന് എന്തോ ഓലയിലെഴുതുന്ന തിരക്കിലായിരുന്നു. ഉപചാരപൂര്‍വ്വം ആഗതനോടു ഇരിക്കാന്‍ ആംഗ്യംകാണിച്ചു, ഒരുരണ്ടുമിനിറ്റുനേരത്തേക്കു ക്ഷമചോദിച്ച് എഴുതിക്കൊണ്ടിരിക്കുന്നതു മുഴുമിപ്പിച്ചു. എഴുത്തു കഴിഞ്ഞയുടന്‍ അദ്ദേഹം ആ വിളക്കണച്ചു. മറ്റൊന്നെടുത്തു കത്തിച്ചു. ആഗതനു കുടിക്കാനും ഭക്ഷിക്കാനുമുള്ളത് ഉപചാരപൂര്‍വ്വം സ്വയമെടുത്തു നല്കി. കേട്ടറിഞ്ഞ ചാണക്യനെന്ന 'ഭീകരനെ' കണ്ട്് അയാള്‍ അദ്ഭുതപരതന്ത്രനായി.
ചൈനക്കാരനുമായി ഗഹനമായ വിഷയങ്ങളില്‍ വാദപ്രതിവാദങ്ങളും ആശയക്കൈമാറ്റങ്ങളുമെല്ലാമായി നേരം പോയി. ഇന്ത്യയുടെ പ്രധാനമന്ത്രി സ്വവസതിയില്‍ ഇത്രയും തിരക്കുകള്‍ക്കിടയിലും ഒരു വിദേശസഞ്ചാരിയോടു ആഥിത്യമര്യാദയോടുകൂടി പെരുമാറാനും ചര്‍ച്ചയ്ക്കായും മറ്റും സമയം ചിലവിട്ടതിനും നന്ദിപറഞ്ഞുകൊണ്ട് ഇറങ്ങാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു. എത്രയാലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല കൗടില്യന് - ഒരു വിളക്കൂതി മറ്റൊന്നു തെളിച്ച് അതിഥിയെ സ്വീകരിക്കുന്ന ഭാരതീയ ചടങ്ങിന്റെ പിന്നിലെന്തായിരിക്കണം കാര്യം. അത് ആതിഥ്യമര്യാദയുടെ ഭാഗമല്ലെന്നും ചടങ്ങല്ലെന്നും ചാണക്യന് പറഞ്ഞപ്പോള്‍ ചൈനക്കാരനില്‍ ആശ്ചര്യമേറി. പിന്നെയെന്തിനായിരുന്നു ചാണക്യന് അങ്ങിനെ ചെയ്തത് എന്നായി സഞ്ചാരി.
സുഹൃത്തേ ചില സമയങ്ങളില്‍ ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതിലേറെ സമയങ്ങളില്‍ ഞാന്‍ പ്രജയും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രിയെന്ന നിലയില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സ്വത്തായ വിളക്ക് തെളിക്കും. പ്രജയെന്നനിലയിലാവുമ്പോള്‍ അതണച്ചു സ്വന്തമായതു തെളിക്കും എന്നര്‍ത്ഥം.
ചാണക്യനു സമശീര്‍ഷരായി മറ്റൊരാളില്ലാതെ, വാക്കിനു എതിര്‍വാക്കില്ലാതെ വാഴുന്ന കാലം. രാജ്യാന്തര പ്രശസ്തി. ഖജനാവുതന്നെ സ്വന്തം വരുതിയില്‍. പ്രതിപക്ഷം എന്നല്ല ചോദിക്കാനും പറയാനും തന്നെ ആളില്ലാക്കാലം. അന്നു മൂപ്പരു വിചാരിച്ചിരുന്നെങ്കില്‍ 35 ലക്ഷത്തിന്റേതല്ല 350കോടിയുടെ മുന്തിയ ഏര്‍പ്പാടില്‍ തന്നെ രണ്ടിനുപോവാനുള്ള വകയുണ്ടായിരുന്നു. അതുചെയ്യാത്തതാണു ചാണക്യനെ വ്യത്യസ്തനാക്കിയതും ചരിത്രത്തിലൊരിടം നേടിക്കൊടുത്തതും. ആചാരവെടിയോടെ അസ്തമിക്കുന്നതായിരിക്കും മറ്റുള്ളവരുടെ ഓര്‍മ്മകള്‍. ആചാരവെടിയേറ്റ ജനഹൃദയങ്ങളിലെ മിക്ക നേതാക്കളുടെയും സ്ഥാനം ഉരുണ്ടുവീഴുന്നതു ചവറ്റുകുട്ടിയിലേക്കായിരിക്കും. ചരിത്രം ആരെയും അവഗണിക്കാറില്ല. പുറമ്പോക്കില്‍ ഒരു ചവറ്റുകുട്ട സ്ഥാപിച്ച് പലരെയും ആദരിക്കുകയാണു പതിവ്.
രാജ്യത്തിനാവശ്യം ധാരാളികളായ ചക്രവര്‍ത്തിമാരെയല്ല, പോരാളികളായ ചാണക്യന്‍മാരെയാണ്. മരുന്നിനുപോലുമില്ലാതാവുന്നതും ആയൊരു വംശപരമ്പരയാണ്. കൗടില്യതന്ത്രങ്ങളില്‍ നിന്നുപിടിവിട്ട് നാം പണം കായ്ക്കുന്ന മരത്തിലെ സര്‍ദാര്‍ജി ക്രൂരഫലിതത്തിലേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. നിലം തൊടുംമുമ്പേ ചാണക്യനൊരു സല്യൂട്ട്.
September 25, 2012
June 10, 2012
ടി.പി. വധം - ഒരു ക്വട്ടേഷന്‍ സന്ദേശം
ഇടുക്കിയിലെ
''മണി'' മുഴക്കത്തോടെ ഫ്രം ഫോര്‍ റ്റു
തേര്‍ട്ടീന്‍ ലക്കി
നെയിംസ് വെളിപ്പെടുത്തണമെന്ന
തങ്കച്ചന്റെ അഭ്യര്‍ത്ഥന കേട്ടപ്പോള്‍
ചിരിനിര്ത്താനാണു പാടുപെട്ടത്. എന്തുകൊണ്ടു
ടി.പി. വധത്തിനുമാത്രം
ഇന്തമാതിരിയൊരു അന്വേഷണം എന്ന പലരുടേയും
ചോദ്യത്തിന്റെ ഉത്തരത്തിന്റെ പാതി ആയൊരു അഭ്യര്ത്ഥനയിലുണ്ട്. മേഘസന്ദേശം പോലെ, മയൂരസന്ദേശം
പോലെ ഒരു ക്വട്ടേഷന്‍
സന്ദേശത്തിന്റെ ഫൈനല്‍ എഡിറ്റിങ്ങായിരുന്നു ടി.പി. വധം.
ആ സന്ദേശം എല്ലാവര്ക്കും കിട്ടി. അതായത്
കേരളത്തില്‍ എണീറ്റുനടക്കാന്‍ പറ്റാത്തവരെല്ലാം കൂടി ഒരു പാര്‍ട്ടി രൂപീകരിച്ചാല്‍ ആ
പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ തട്ടാന്‍ നാലാളെ
കിട്ടാന്‍ ലച്ചം തേച്ചും വേണ്ത്ത
സുന്ദരമായ യാഥാര്ത്ഥ്യമാണു വെളിപ്പെട്ടത്.
ഒരു ഒന്നൊന്നര ടൂ
ഇന്‍ വണ്‍ പ്രഖ്യാപനമായിരുന്നു
അത് - ക്വട്ടേഷന്‍ - ഒരേസമയം ചരിത്രപരമായ മണ്ടത്തരവും
കാലത്തിന്റെ ദൗത്യവും പാര്‍ട്ടി
തന്നെ നിറവേറ്റി. ആ ചുവരെഴുത്തു
വായിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി അന്വേഷണം കാറ്റിനുപാറുന്ന
ചപ്പില് നിന്നും അതുവരെ കിളച്ചാല്‍
കിട്ടാത്ത അസഹിഷ്ണുതയുടെ വിഷവൃക്ഷത്തിന്െ വേരുകളിലേക്കിറങ്ങി.
പൊതുജനത്തിന്റേതുപോലല്ലോ നേതാക്കളുടെ ജീവന്. ദേ ആര്
മോര് ഈക്വല്‍. ഇക്കണ്ടതെല്ലാം ഉണ്ക്കിയാല്
മാത്രം പോരല്ലോ? അതൊന്നും അനുഭവിക്കാന്‍
യോഗമില്ലാതാവുന്നതിനെക്കാള് ഭീകരമായി മറ്റെന്തുണ്ട് ലോകത്തില്‍?
ഇടുക്കിവീരനെ
പുറത്താക്കിയാല്‍ മാത്രം പോരാ നേപ്പാളിലെ
രാജാവിന്റെ ആത്മാവിനെ ആനയും പൂജാരിയും
സഹിതം നാടുകടത്തിയപോലെ പടിയടച്ചു പിണ്ഡം വെക്കേണ്ടതാണ്.
ഒരു പ്രത്യയശാസ്ത്ര ശുദ്ധികലശവും
നടത്തണം. ഈ ''ഉത്തമ
കമ്മ്യൂണിസ്റ്റിനെ' കുറേകാലമായി കേട്ടു മാനസികനില തകരാറിലായി
പോയ അണികളുണ്ടെങ്കില് അവരെ
കൌണ്സിലിങ്ങിനു വിധേയരാക്കി
സാധാരണരാഷ്ട്രീയജീവിതത്തിലേക്കു
തിരിച്ചുകൊണ്ടുവരികയും വേണം.
മതമാവട്ടെ
രാഷ്ടീയമാവട്ടെ വിശ്വാസം വിശ്വാസംതന്നെയാണ്. സത്യവും
വിശ്വാസവും അമ്മയെയും അച്ഛനെയും പോലെയാണ്.
പ്രത്യക്ഷത്തില്‍ അമ്മ ഒരു സത്യവും
അച്ഛന് ഒരു വിശ്വാസവും
എന്നു പറയാം. സത്യവും വിശ്വാസവും
തമ്മിലുള്ള സാമ്യം അതാണ് അന്തരവും
അതുതന്നെയാണ്. രണ്ടും ചേരുംപടി ചേരുന്നിടത്താണ്
മാനവികത പൂത്തുലയുന്നതു. അതില്ലാത്തിടത്താണു സര്‍വ്വനാശത്തിന്റെ
രാക്ഷസത്തിരമാലകള്‍ ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നു. മതം
മാത്രമല്ല രാഷ്ട്ടീയവും ഒരു വിശ്വാസം
മാത്രമാവുമ്പോഴാണ് രണ്ടും മനുഷ്യനെ മയക്കുന്ന
കറുപ്പായി മാറുന്നതും മൊത്തത്തില്‍ താലിബാനിസവും
ഫാസിസവുമായി അധപതിക്കുന്നതും. മാര്‍ക്സ്
തീര്‍ത്തും ശരിയാണ്.
മതം മതനേതാക്കള്ക്കുവേണ്ടിയായപ്പോള്
വിലങ്ങനെ വളര്‍ന്ന അരമനകള്‍ മാനവികതയുടെ
പ്രയാണത്തിനു മാര്ഗതടസ്സങ്ങളായി. സത്യം
വിളിച്ചുപറഞ്ഞതിനു ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോ
പറഞ്ഞ സത്യം മാറ്റിപറഞ്ഞു ജീവന്
നിലനിര്‍ത്തി. അവസരമൊത്തുവന്നപ്പോള്‍ സത്യം
പിന്നീടു തെളിയിച്ചു. പരന്നഭൂമി താങ്ങിനിര്‍ത്തിയ
ബൈബിളും വിശ്വാസങ്ങളുടെ ഏദന്തോട്ടവും ഭൂമി
ഉരുണ്ടതോടെ നിലം പൊത്തിയില്ലെന്നതു മറ്റൊരു
ചരിത്രം. ഉരുണ്ടഭൂമിയിലും വിശ്വാസങ്ങള്‍ നന്നായി ക്ലച്ചുപിടിച്ചൂ. വിശ്വാസങ്ങളുടെ
ചരിത്രം അതാണു. വിശ്വാസത്തിന്റെ അലക്
സത്യബോധമാണെങ്കില് പിടി ഇതര വിശ്വാസങ്ങളോടുള്ള
സഹിഷ്ണുതയായിരിക്കണം
മാര്‍ക്സിസം
എല്ലായിടത്തും മതത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നൂവെന്നു
പറയുന്നില്ല, പക്ഷേ പാര്‍ട്ടിയുടെ
അപഥസഞ്ചാരവും വഴിവിട്ട ബന്ധങ്ങളും കാണുമ്പോള്‍
വ്യതിയാനങ്ങളുടെ വേറിട്ട മാര്ഗത്തിലാണു
പാര്‍ട്ടിയെന്നു ആളുകള്‍
മൊത്തം സംശയിക്കുന്നു. മൊത്തം ആളുകളുടെയും തലയുടെ
കുഴപ്പമാണെന്ന ഈദിഅമീന്‍ നിലപാടിലേക്കു പാര്‍ട്ടിയെത്തുമ്പോള്‍ സ്വാഭാവികമായും നേതാക്കളുടെ തല പരിശോധിക്കുവാന്‍
ആളുകള്‍ പുറപ്പെടുന്നു. ആശയം
ആമാശയങ്ങള്ക്കു വഴിമാറുമ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ
ഉടവാള് ക്വട്ടേഷന്‍ വടിവാളായി മാറുന്നു. പാര്‍ട്ടിയുടെ സഞ്ചാരഗതി കുരിശുയുദ്ധപാതയിലോ
വിശുദ്ധയുദ്ധപാതയിലോ അതോ ഇനി
കക്ഷത്തിലെ മാനിഫെസ്റ്റോ വലിച്ചെറിഞ്ഞു ഉത്തരത്തിലെ ഗീതയില്‍ കെട്ടിത്തൂങ്ങാനുള്ള പുറപ്പാടോ
എന്നു തോന്നുംവിധമാണ് പ്രയാണം. അന്യന്റെ
ശബ്ദം സംഗീതം പോലെയാസ്വദിക്കാനുള്ള സഹിഷ്ണുതയാണ്
മാര്‍ക്സിസം
ആവശ്യപ്പെടുന്നത്. മാര്‍ക്സിനു
വേണ്ടിയിരുന്നതും.
വിശ്വാസവും
അന്ധവിശ്വാസവും തമ്മില്‍ വ്യത്യാസമില്ലെന്നു തെളിയിക്കുകയാണു
പലപ്പോഴുമായുള്ള അരുംകൊലകളും അതിന്റെ മോഡസ് ഓപ്പറാന്റിയും.
വിശ്വാസത്തിന്റെ പേരിലുള്ള കൊലയും അന്ധവിശ്വാസത്തിന്റെ
പേരിലുള്ള നരബലിയും തമ്മില്‍ വ്യത്യാസമില്ലാതാവുകയാണ്. ഒന്നു
കരളിനെ ബാധിച്ചതാണെങ്കില്‍ മറ്റേത് കൊരളിനെ ബാധിച്ച
കാന്‍സര്‍. ഫലമോ
നാളെയൊരുപക്ഷേ ആരുമോര്മ്മിക്കാത്ത ദുരന്തമായി
ഒട്ടനവധി ഷഹീദുകളും രകതസാക്ഷികളും ബലിദാനികളും. സിംഹത്തെയും
കടുവയെയും യാഗത്തില്‍ ബലികൊടുക്കുന്ന പതിവില്ലാത്തതുകൊണ്ട്
വന്കിടകുത്തകബൂര്ഷ്വാഭൂപ്രഭു
വര്‍ഗങ്ങളുടെ ബോണ്സായിയായി സങ്കല്പിച്ച് നിരായുധനായവനെയും
കിടന്നുറങ്ങുന്നവനെയും ജീവിച്ച വര്‍ഷത്തിനു
ആനുപാതികമായി കഷണങ്ങളാക്കി വെട്ടിനുറുക്കുകയാണ് ട്രെന്റി ആര്‍ട്ട്
ഓഫ് ക്വട്ടേഷന്‍ കില്ലിംഗ്.
വിപ്ലവം തന്നെ ശ്വസിച്ചുവളര്ന്ന
ധീരനായ, നട്ടെല്ലുള്ള വിപ്ലവകാരിയായ ടി.പി.യെ വെട്ടിനുറുക്കിയതിനു
വിപ്ലവത്തിന്റെ കേരളത്തിലെ സര്വ്വാധികാര്യക്കാരെ
സംശയിച്ച മഹാപാപികള്‍ പണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയെ തന്നെ സംശയിച്ചുകളയുമെന്നു തോന്നിപ്പോവുന്നതായിരുന്നു
തുടക്കത്തിലെ ഗീര്വീണം. ഒരു
മുഴുമനുഷ്യനാവാന് ജന്മം ഒന്നുംകൂടി ജനിക്കണമെന്നു
ലോകത്തിനു നന്നായി ബോദ്ധ്യമുള്ള ബുദ്ധിമാത്രമില്ലാത്ത
ബുദ്ധിജീവികളെയാണു കൊന്നതു ഞമ്മളല്ലെന്ന സത്യവിശ്വാസപ്രചരണത്തിനു
നിയോഗിച്ചത്. അവരുടെ മൊഴിമുത്തുകളും സാസ്കാരിക ലോകത്തെ നെടിയ
നെറൂദമാരുടെ താണുപോയതും തരംതാണുപോയതുമായ നാവുകളും
ജനങ്ങളുടെ വിശ്വാസത്തിന്റെ ഗ്രാഫു കുത്തനെ ഉയര്‍ത്തി. ''വായില്‍ എല്ല്
സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല'' എന്ന്
അധികാരികളോട് ചേര്‍ന്ന് നിന്ന
ബുദ്ധിജീവികളെ സംബോധന ചെയ്ത് അടിയന്തരാവസ്ഥയ്ക്കുശേഷം
പറഞ്ഞത് അരുണ്‍ ഷൂരിയായിരുന്നു.
മതവിശ്വാസികള്‍
ദൈവം രക്ഷിച്ചോളും എന്നു
പറഞ്ഞു കൊല്ലിക്കുന്നു. പാര്‍ട്ടി രക്ഷിച്ചോളും
എന്ന ഉറപ്പിന്മേല്
പാര്‍ട്ടിയും കൊല്ലിക്കുന്നു.
കൊല്ലാനും ചാവാനും ആളുകുറയുമ്പോഴുള്ള പുതിയവഴിയാണ്
ക്വട്ടേഷന്‍. അതാണബന്ധത്തിലായതും. കഴിഞ്ഞ ദിവസത്തെ ഒരു
മുഖ്യകൊടുവാള്പിടിയുടെ അറസ്റ്റോടുകൂടി
ഒരു ശതമാനത്തിന്റെ ആനുകൂല്യത്തില്‍
മാറിനിന്നവരുടെ സംശയത്തിനു കൂടി നിവൃത്തിയായി. പാര്‍ട്ടി പറഞ്ഞതു മുഴുവനായും
ശരിയായി വന്നു. ആര്‍ക്കും
പങ്കില്ല. അതായത് പാര്‍ട്ടിക്കു
പുറത്താര്‍ക്കും. സത്യം ജനത്തിനു
ബോധ്യപ്പെട്ടതുകൊണ്ട് ചാനല്‍
ചര്‍ച്ചകളില്‍ ഇനിയങ്ങോട്ടു
വിപ്ലവപ്രതിഭകളാരും പങ്കെടുത്തു ചക്കിനുകെട്ടിയ മൂരിയുടെ ധര്‍മ്മം
നിര്വ്വഹിക്കേണ്ടെന്നു തീരുമാനിക്കുകയും
ചെയ്തു.
പെണ്‍വാണിഭക്കേസിലെ പ്രതികള്‍ പോവുമ്പോലെ തലയില്‍
മുണ്ടിട്ടുപോകേണ്ടവരാണോ ഇക്കണ്ട മഹാവിപ്ലവകാരികളെല്ലാം. അന്തസ്സോടെ
അരയുംതലയും മുറുക്കി അരോമല്‍ ചേകോന്മാരെ, നെഞ്ചുവിരിച്ച് സി.ഐ.എയെ
നേരിട്ട ചെയെപ്പോലെ നിലകൊള്ളേണ്ട യോഗ്യന്മാരിങ്ങിനെ തലമറച്ച് വിതുമ്പിക്കൊണ്ടു
പോവുന്നതു ലോകം കാണുമ്പോള്‍ തലതാണുപോവുകയാണ്. ഈയൊരുഗ്രന്
വിപ്ലവദൗത്യവുമായി അക്കൂട്ടരെ ആശീര്വദിച്ചയച്ച
ഫ്യൂഡല്‍ ശുംഭന്മാര് ഉറപ്പുള്ള കയറും കൊണ്ട്
അടിയന്തിരമായി ലക്ഷണമൊത്ത മാവു നോക്കേണ്ടതാണു.
പടച്ചോനില്‍
വിശ്വസിക്കാത്തവരായിരുന്നു പണ്ടത്തെ അവിശ്വാസികള്‍. ഇന്നതു
പാര്‍ട്ടിയില്‍ വിശ്വസിക്കാത്തവരാണ്.
മതേതരര്ക്ക് മതത്തില്‍ നിന്നും
പണ്ടു നേരിട്ട അതേ ഭീഷണിയാണിപ്പോള്‍
പാര്ട്ടിയേതര്ക്കും.
അവിശ്വാസികളുടെ ജീവനും മനസ്സമാധാനവുമെല്ലാം ഇപ്പോള്‍തന്നെ പാര്‍ട്ടിയുടെ
ഔദാര്യമാവുമ്പോള് വിപ്ലവാനന്തര സര്‍വാധിപത്യ
ഭരണകൂടത്തിന്റെ കീഴില്‍ തലയില്ലാത്തവര്ക്കുമാത്രമായിരിക്കും
ജീവിക്കാനുള്ള അവകാശമെന്നുതോന്നുന്നു. ഏതായാലും അതുണ്ടാവില്ലെന്നു പാര്‍ട്ടി ഉറപ്പിച്ചിട്ടള്ളതാണ് ഏക
ആശ്വാസം. വാരിക്കുന്തവും വടിവാളും ലന്തത്തോക്കും നാടന്ബോംബുമായി സങ്കല്പത്തിലെ ഒരു
വിപ്ലവം ദ്രവിച്ച കടലാസില്‍ മാത്രമായിരിക്കുമെന്നും
ജനാധിപത്യത്തിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗിക്കുക മാത്രമേ
ഇന്ത്യന്‍ സാഹചര്യത്തില്‍ നടക്കുകയുള്ളൂവെന്നു കാരാട്ടു വ്യക്തമാക്കിയ സ്ഥിതിക്ക്
അതു ഭാവിയിലെ സര്വ്വാധികാര്യക്കാരാവുന്നതും സ്വപ്നം കണ്ടുനടക്കുന്ന
കൊല്ലിനും കൊലയ്ക്കും അധികാരമുള്ള താണനേതാക്കളെയും
അണികളെയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ട ചുമതല ജനറല്‍ സിക്രട്ടറിക്കുണ്ട്.
അല്ലെങ്കില്‍ കിട്ടാന്പോവുന്ന വോട്ടിനെ
പറ്റി പിന്നീട് ബേജാറാവേണ്ടിവരില്ല. മുറിച്ച
മെമ്പര്ഷിപ്പിറ്റിന്റെ കുറ്റിയെണ്ണിയാല് മതിയാവും.

---------------------------
വാര്‍ത്ത: പുരുഷന്മാരോടൊപ്പം നൃത്തമാടിയതിനു നാലു യുവതികളെ പാക്കിസ്ഥാനില്‍
ഗോത്രസമിതി വധിച്ചു. മതത്തെ അവഹേളിച്ചു
കുടുംബത്തിനും മാനക്കേടുണ്ടാക്കിയെന്നതെല്ലാമാണു കുറ്റങ്ങള്‍.
പിന്കുറി:
ഞാനൊരു സംശയത്തിലാണ്. ഇവിടുത്തെപോലെ അവിടെയും എന്നെഴുതണോ അതോ
അവിടുത്തെപോലെ ഇവിടെയും എന്നെഴുതണോ?
Subscribe to:
Posts (Atom)