June 10, 2012

ടി.പി. വധം - ഒരു ക്വട്ടേഷന്‍ സന്ദേശം


ഇടുക്കിയിലെ ''മണി'' മുഴക്കത്തോടെ ഫ്രം ഫോര്റ്റു തേര്ട്ടീന്ലക്കി നെയിംസ്  വെളിപ്പെടുത്തണമെന്ന തങ്കച്ചന്റെ അഭ്യര്ത്ഥന കേട്ടപ്പോള്ചിരിനിര്ത്താനാണു പാടുപെട്ടത്. എന്തുകൊണ്ടു ടി.പി. വധത്തിനുമാത്രം ഇന്തമാതിരിയൊരു അന്വേഷണം എന്ന പലരുടേയും ചോദ്യത്തിന്റെ ഉത്തരത്തിന്റെ പാതി ആയൊരു അഭ്യര്ത്ഥനയിലുണ്ട്. മേഘസന്ദേശം പോലെ, മയൂരസന്ദേശം പോലെ ഒരു ക്വട്ടേഷന്സന്ദേശത്തിന്റെ ഫൈനല്എഡിറ്റിങ്ങായിരുന്നു ടി.പി. വധം. സന്ദേശം എല്ലാവര്ക്കും കിട്ടി. അതായത് കേരളത്തില്എണീറ്റുനടക്കാന്പറ്റാത്തവരെല്ലാം കൂടി ഒരു പാര്ട്ടി രൂപീകരിച്ചാല് പാര്ട്ടിയെ എതിര്ക്കുന്നവരെ തട്ടാന്നാലാളെ കിട്ടാന്ലച്ചം തേച്ചും വേണ്ത്ത സുന്ദരമായ യാഥാര്ത്ഥ്യമാണു വെളിപ്പെട്ടത്. ഒരു ഒന്നൊന്നര ടൂ ഇന്വണ്പ്രഖ്യാപനമായിരുന്നു അത് - ക്വട്ടേഷന്‍ - ഒരേസമയം ചരിത്രപരമായ മണ്ടത്തരവും കാലത്തിന്റെ ദൗത്യവും പാര്ട്ടി തന്നെ നിറവേറ്റി. ചുവരെഴുത്തു വായിച്ചപ്പോള്ചരിത്രത്തില്ആദ്യമായി അന്വേഷണം കാറ്റിനുപാറുന്ന ചപ്പില്നിന്നും അതുവരെ കിളച്ചാല്കിട്ടാത്ത അസഹിഷ്ണുതയുടെ വിഷവൃക്ഷത്തിന് വേരുകളിലേക്കിറങ്ങി. പൊതുജനത്തിന്റേതുപോലല്ലോ നേതാക്കളുടെ ജീവന്‍. ദേ ആര്മോര്ഈക്വല്‍. ഇക്കണ്ടതെല്ലാം ഉണ്ക്കിയാല്മാത്രം പോരല്ലോ? അതൊന്നും അനുഭവിക്കാന്യോഗമില്ലാതാവുന്നതിനെക്കാള്ഭീകരമായി മറ്റെന്തുണ്ട് ലോകത്തില്‍?

ഇടുക്കിവീരനെ പുറത്താക്കിയാല്മാത്രം പോരാ നേപ്പാളിലെ രാജാവിന്റെ ആത്മാവിനെ ആനയും പൂജാരിയും സഹിതം നാടുകടത്തിയപോലെ പടിയടച്ചു പിണ്ഡം വെക്കേണ്ടതാണ്. ഒരു പ്രത്യയശാസ്ത്ര ശുദ്ധികലശവും നടത്തണം. ''ഉത്തമ കമ്മ്യൂണിസ്റ്റിനെ' കുറേകാലമായി കേട്ടു മാനസികനില തകരാറിലായി പോയ അണികളുണ്ടെങ്കില് അവരെ കൌണ്സിലിങ്ങിനു വിധേയരാക്കി സാധാരണരാഷ്ട്രീയജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയും വേണം.

മതമാവട്ടെ രാഷ്ടീയമാവട്ടെ വിശ്വാസം വിശ്വാസംതന്നെയാണ്. സത്യവും വിശ്വാസവും അമ്മയെയും അച്ഛനെയും പോലെയാണ്. പ്രത്യക്ഷത്തില്അമ്മ ഒരു സത്യവും അച്ഛന്ഒരു വിശ്വാസവും എന്നു പറയാം. സത്യവും വിശ്വാസവും തമ്മിലുള്ള സാമ്യം അതാണ് അന്തരവും അതുതന്നെയാണ്. രണ്ടും ചേരുംപടി ചേരുന്നിടത്താണ് മാനവികത പൂത്തുലയുന്നതു. അതില്ലാത്തിടത്താണു സര്വ്വനാശത്തിന്റെ രാക്ഷസത്തിരമാലകള്ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നുമതം മാത്രമല്ല രാഷ്ട്ടീയവും ഒരു വിശ്വാസം മാത്രമാവുമ്പോഴാണ് രണ്ടും മനുഷ്യനെ മയക്കുന്ന കറുപ്പായി മാറുന്നതും മൊത്തത്തില്താലിബാനിസവും ഫാസിസവുമായി അധപതിക്കുന്നതും. മാര്ക്സ് തീര്ത്തും ശരിയാണ്. മതം മതനേതാക്കള്ക്കുവേണ്ടിയായപ്പോള്വിലങ്ങനെ വളര്ന്ന അരമനകള്‍  മാനവികതയുടെ പ്രയാണത്തിനു മാര്ഗതടസ്സങ്ങളായി. സത്യം വിളിച്ചുപറഞ്ഞതിനു ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോ പറഞ്ഞ സത്യം മാറ്റിപറഞ്ഞു ജീവന്നിലനിര്ത്തി. അവസരമൊത്തുവന്നപ്പോള്സത്യം പിന്നീടു തെളിയിച്ചു. പരന്നഭൂമി താങ്ങിനിര്ത്തിയ ബൈബിളും വിശ്വാസങ്ങളുടെ ഏദന്തോട്ടവും ഭൂമി ഉരുണ്ടതോടെ നിലം പൊത്തിയില്ലെന്നതു മറ്റൊരു ചരിത്രം. ഉരുണ്ടഭൂമിയിലും വിശ്വാസങ്ങള്നന്നായി ക്ലച്ചുപിടിച്ചൂ. വിശ്വാസങ്ങളുടെ ചരിത്രം അതാണു. വിശ്വാസത്തിന്റെ അലക് സത്യബോധമാണെങ്കില്പിടി ഇതര വിശ്വാസങ്ങളോടുള്ള സഹിഷ്ണുതയായിരിക്കണം

മാര്ക്സിസം എല്ലായിടത്തും മതത്തിന്റെ വഴിയില്സഞ്ചരിക്കുന്നൂവെന്നു പറയുന്നില്ല, പക്ഷേ പാര്ട്ടിയുടെ അപഥസഞ്ചാരവും വഴിവിട്ട ബന്ധങ്ങളും കാണുമ്പോള്വ്യതിയാനങ്ങളുടെ വേറിട്ട മാര്ഗത്തിലാണു പാര്ട്ടിയെന്നു ആളുകള്മൊത്തം സംശയിക്കുന്നു. മൊത്തം ആളുകളുടെയും തലയുടെ കുഴപ്പമാണെന്ന ഈദിഅമീന്നിലപാടിലേക്കു പാര്ട്ടിയെത്തുമ്പോള്സ്വാഭാവികമായും നേതാക്കളുടെ തല പരിശോധിക്കുവാന്ആളുകള്പുറപ്പെടുന്നുആശയം ആമാശയങ്ങള്ക്കു വഴിമാറുമ്പോള്പ്രത്യയശാസ്ത്രത്തിന്റെ ഉടവാള്ക്വട്ടേഷന്വടിവാളായി മാറുന്നു. പാര്ട്ടിയുടെ സഞ്ചാരഗതി കുരിശുയുദ്ധപാതയിലോ വിശുദ്ധയുദ്ധപാതയിലോ അതോ ഇനി കക്ഷത്തിലെ മാനിഫെസ്റ്റോ വലിച്ചെറിഞ്ഞു ഉത്തരത്തിലെ ഗീതയില്കെട്ടിത്തൂങ്ങാനുള്ള പുറപ്പാടോ എന്നു തോന്നുംവിധമാണ് പ്രയാണംഅന്യന്റെ ശബ്ദം സംഗീതം പോലെയാസ്വദിക്കാനുള്ള സഹിഷ്ണുതയാണ് മാര്ക്സിസം ആവശ്യപ്പെടുന്നത്. മാര്ക്സിനു വേണ്ടിയിരുന്നതും

വിശ്വാസവും അന്ധവിശ്വാസവും തമ്മില്വ്യത്യാസമില്ലെന്നു തെളിയിക്കുകയാണു പലപ്പോഴുമായുള്ള അരുംകൊലകളും അതിന്റെ മോഡസ് ഓപ്പറാന്റിയും. വിശ്വാസത്തിന്റെ പേരിലുള്ള കൊലയും അന്ധവിശ്വാസത്തിന്റെ പേരിലുള്ള നരബലിയും തമ്മില്വ്യത്യാസമില്ലാതാവുകയാണ്ഒന്നു കരളിനെ ബാധിച്ചതാണെങ്കില്മറ്റേത് കൊരളിനെ ബാധിച്ച കാന്സര്‍. ഫലമോ നാളെയൊരുപക്ഷേ ആരുമോര്മ്മിക്കാത്ത ദുരന്തമായി ഒട്ടനവധി ഷഹീദുകളും രകതസാക്ഷികളും ബലിദാനികളുംസിംഹത്തെയും കടുവയെയും യാഗത്തില്ബലികൊടുക്കുന്ന പതിവില്ലാത്തതുകൊണ്ട് വന്കിടകുത്തകബൂര്ഷ്വാഭൂപ്രഭു വര്ഗങ്ങളുടെ ബോണ്സായിയായി സങ്കല്പിച്ച് നിരായുധനായവനെയും കിടന്നുറങ്ങുന്നവനെയും ജീവിച്ച വര്ഷത്തിനു ആനുപാതികമായി കഷണങ്ങളാക്കി വെട്ടിനുറുക്കുകയാണ് ട്രെന്റി ആര്ട്ട് ഓഫ് ക്വട്ടേഷന്കില്ലിംഗ്.


വിപ്ലവം തന്നെ ശ്വസിച്ചുവളര്ന്ന ധീരനായ, നട്ടെല്ലുള്ള വിപ്ലവകാരിയായ ടി.പി.യെ വെട്ടിനുറുക്കിയതിനു വിപ്ലവത്തിന്റെ കേരളത്തിലെ സര്വ്വാധികാര്യക്കാരെ സംശയിച്ച മഹാപാപികള്പണ്ടായിരുന്നെങ്കില്മഹാത്മാഗാന്ധിയെ തന്നെ സംശയിച്ചുകളയുമെന്നു തോന്നിപ്പോവുന്നതായിരുന്നു തുടക്കത്തിലെ ഗീര്വീണം. ഒരു മുഴുമനുഷ്യനാവാന്ജന്മം ഒന്നുംകൂടി ജനിക്കണമെന്നു ലോകത്തിനു നന്നായി ബോദ്ധ്യമുള്ള ബുദ്ധിമാത്രമില്ലാത്ത ബുദ്ധിജീവികളെയാണു കൊന്നതു ഞമ്മളല്ലെന്ന സത്യവിശ്വാസപ്രചരണത്തിനു നിയോഗിച്ചത്. അവരുടെ മൊഴിമുത്തുകളും സാസ്കാരിക ലോകത്തെ നെടിയ നെറൂദമാരുടെ താണുപോയതും തരംതാണുപോയതുമായ നാവുകളും ജനങ്ങളുടെ വിശ്വാസത്തിന്റെ ഗ്രാഫു കുത്തനെ ഉയര്ത്തി. ''വായില്എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല'' എന്ന് അധികാരികളോട് ചേര്ന്ന് നിന്ന ബുദ്ധിജീവികളെ സംബോധന ചെയ്ത് അടിയന്തരാവസ്ഥയ്ക്കുശേഷം പറഞ്ഞത് അരുണ്ഷൂരിയായിരുന്നു.

മതവിശ്വാസികള്ദൈവം രക്ഷിച്ചോളും എന്നു പറഞ്ഞു കൊല്ലിക്കുന്നു. പാര്ട്ടി രക്ഷിച്ചോളും എന്ന ഉറപ്പിന്മേല്പാര്ട്ടിയും കൊല്ലിക്കുന്നു. കൊല്ലാനും ചാവാനും ആളുകുറയുമ്പോഴുള്ള പുതിയവഴിയാണ് ക്വട്ടേഷന്‍. അതാണബന്ധത്തിലായതും. കഴിഞ്ഞ ദിവസത്തെ ഒരു മുഖ്യകൊടുവാള്പിടിയുടെ അറസ്റ്റോടുകൂടി ഒരു ശതമാനത്തിന്റെ ആനുകൂല്യത്തില്മാറിനിന്നവരുടെ സംശയത്തിനു കൂടി നിവൃത്തിയായിപാര്ട്ടി പറഞ്ഞതു മുഴുവനായും ശരിയായി വന്നു. ആര്ക്കും പങ്കില്ല. അതായത് പാര്ട്ടിക്കു പുറത്താര്ക്കും. സത്യം ജനത്തിനു ബോധ്യപ്പെട്ടതുകൊണ്ട്  ചാനല്ചര്ച്ചകളില്ഇനിയങ്ങോട്ടു വിപ്ലവപ്രതിഭകളാരും പങ്കെടുത്തു ചക്കിനുകെട്ടിയ മൂരിയുടെ ധര്മ്മം നിര്വ്വഹിക്കേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു.

പെണ്വാണിഭക്കേസിലെ പ്രതികള്പോവുമ്പോലെ തലയില്മുണ്ടിട്ടുപോകേണ്ടവരാണോ ഇക്കണ്ട മഹാവിപ്ലവകാരികളെല്ലാംഅന്തസ്സോടെ അരയുംതലയും മുറുക്കി അരോമല്ചേകോന്മാരെ, നെഞ്ചുവിരിച്ച് സി..എയെ നേരിട്ട ചെയെപ്പോലെ നിലകൊള്ളേണ്ട യോഗ്യന്മാരിങ്ങിനെ തലമറച്ച് വിതുമ്പിക്കൊണ്ടു പോവുന്നതു ലോകം കാണുമ്പോള്തലതാണുപോവുകയാണ്ഈയൊരുഗ്രന്വിപ്ലവദൗത്യവുമായി അക്കൂട്ടരെ ആശീര്വദിച്ചയച്ച ഫ്യൂഡല്ശുംഭന്മാര്ഉറപ്പുള്ള കയറും കൊണ്ട് അടിയന്തിരമായി ലക്ഷണമൊത്ത മാവു നോക്കേണ്ടതാണു.


പടച്ചോനില്വിശ്വസിക്കാത്തവരായിരുന്നു പണ്ടത്തെ അവിശ്വാസികള്‍. ഇന്നതു പാര്ട്ടിയില്വിശ്വസിക്കാത്തവരാണ്. മതേതരര്ക്ക് മതത്തില്നിന്നും പണ്ടു നേരിട്ട അതേ ഭീഷണിയാണിപ്പോള്പാര്ട്ടിയേതര്ക്കും. അവിശ്വാസികളുടെ ജീവനും മനസ്സമാധാനവുമെല്ലാം ഇപ്പോള്തന്നെ പാര്ട്ടിയുടെ ഔദാര്യമാവുമ്പോള്വിപ്ലവാനന്തര സര്വാധിപത്യ ഭരണകൂടത്തിന്റെ കീഴില്തലയില്ലാത്തവര്ക്കുമാത്രമായിരിക്കും ജീവിക്കാനുള്ള അവകാശമെന്നുതോന്നുന്നു. ഏതായാലും അതുണ്ടാവില്ലെന്നു പാര്ട്ടി ഉറപ്പിച്ചിട്ടള്ളതാണ് ഏക ആശ്വാസം. വാരിക്കുന്തവും വടിവാളും ലന്തത്തോക്കും നാടന്ബോംബുമായി സങ്കല്പത്തിലെ ഒരു വിപ്ലവം ദ്രവിച്ച കടലാസില്മാത്രമായിരിക്കുമെന്നും ജനാധിപത്യത്തിന്റെ സാദ്ധ്യതകള്പരമാവധി ഉപയോഗിക്കുക മാത്രമേ ഇന്ത്യന്സാഹചര്യത്തില്നടക്കുകയുള്ളൂവെന്നു കാരാട്ടു വ്യക്തമാക്കിയ സ്ഥിതിക്ക് അതു ഭാവിയിലെ സര്വ്വാധികാര്യക്കാരാവുന്നതും സ്വപ്നം കണ്ടുനടക്കുന്ന കൊല്ലിനും കൊലയ്ക്കും അധികാരമുള്ള താണനേതാക്കളെയും അണികളെയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ട ചുമതല ജനറല്സിക്രട്ടറിക്കുണ്ട്. അല്ലെങ്കില്കിട്ടാന്പോവുന്ന വോട്ടിനെ പറ്റി പിന്നീട് ബേജാറാവേണ്ടിവരില്ല. മുറിച്ച മെമ്പര്ഷിപ്പിറ്റിന്റെ കുറ്റിയെണ്ണിയാല്മതിയാവും.

വിപ്ലവം നടത്തി അധികാരം കൊയ്യുന്ന പരിപാടി ഉപേക്ഷിച്ചതിനുള്ള പ്രതിഫലമാണല്ലോ വിപ്ലവപ്രതിഭകള്ക്ക് സര്ക്കാരില്നിന്നും ലഭിക്കുന്ന അച്ചാരം - ജനസേവനത്തിനുള്ള ശമ്പളവും പെന്ഷനും രണ്ടുമൊന്നായിട്ടുമെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നത്. ഇങ്ങിനെ കിട്ടുന്ന ശമ്പളവും പെന്ഷനുംമൊഴിച്ച് ബാക്കിയെല്ലാം ബൂര്ഷ്വയാവുന്ന പതിവാണ് പ്രശ്നം. ജനാധിപത്യത്തിന്റെ സാമ്പത്തികാനുകൂല്യങ്ങള്കൈപ്പറ്റുകയും അതോടൊപ്പമുള്ള അവിശ്വാസികളോടുള്ള സഹിഷ്ണുത അശേഷം കാണിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ചന്ദ്രശേഖരന്മാര്സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയും കേരളത്തിലെ പാര്ട്ടിയെയും കാത്തിരിക്കുന്നത് ബംഗാള്പദവിയായിരിക്കും. പാര്ട്ടി നശിക്കരുത് - ഇടതുപക്ഷം ഇല്ലാതാവുകയുമരുത്.
---------------------------

വാര്ത്ത: പുരുഷന്മാരോടൊപ്പം നൃത്തമാടിയതിനു നാലു യുവതികളെ പാക്കിസ്ഥാനില് ഗോത്രസമിതി വധിച്ചു. മതത്തെ അവഹേളിച്ചു കുടുംബത്തിനും മാനക്കേടുണ്ടാക്കിയെന്നതെല്ലാമാണു കുറ്റങ്ങള്.

പിന്കുറി: ഞാനൊരു സംശയത്തിലാണ്. ഇവിടുത്തെപോലെ അവിടെയും എന്നെഴുതണോ അതോ അവിടുത്തെപോലെ ഇവിടെയും എന്നെഴുതണോ?