Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

February 16, 2009

പ്രണയം കാമത്തിനു വഴിമാറുമ്പോള്‍

palamarapookkal_1.jpgദുഷ്യന്തനുമായുള്ള ആദ്യസമാഗമത്തില്‍ തന്നെ പ്രണയാതുരയായ ശകുന്തള, പ്രണയത്തിന്റ തീവ്രത സകല അതിരുകളും ഉല്ലംഘിക്കുവാന്‍ പര്യാപ്‌തമായ മുല്ലവള്ളികളും മാന്‍പേടകളും നിറഞ്ഞ ആശ്രമപരിസരം, താതകണ്വന്റെ അവസരോചിതമായ അസാന്നിദ്ധ്യം, വേറെന്തുവേണം തീവ്രമായ പ്രണയം കാമത്തിന്റെ തലത്തിലേക്ക്‌ പറന്നുയരാന്‍? വെടിമരുന്നുശാലയിലെ തീപ്പെട്ടിയായി തോഴിമാര്‍ മാറിയപ്പോള്‍ ദുഷന്തനിലെ കാമാഗ്നി ശകുന്തളയുടെ പ്രണയത്തിന്റെ പ്രളയജലത്തില്‍ അലിഞ്ഞില്ലാതായതിന്റെ കഥയാണ്‌ ശാകുന്തളം.

ആവശ്യം നടന്നപ്പോള്‍ പിന്നീട്‌ ആര്‍ക്കായാലും സ്വാഭാവികമായും സംഭവിക്കാവുന്ന വിസ്‌‌മൃതിക്ക്‌ വശംവദനാവുന്നു മഹാരാജാവും. എങ്കിലും തികഞ്ഞ ഭാരതീയ രചനാസങ്കേതപ്രകാരം, നന്മയുടെയും പ്രതീക്ഷയുടെയും രജതരേഖകള്‍ തേടിയുള്ള എഴുത്തിന്റെ വഴിയില്‍ കാളിദാസന്‍ സഞ്ചരിക്കുമ്പോള്‍ ശകുന്തള ദുരന്തപര്യവസായിയായ ഒരു ദു:ഖകഥാപാത്രമായി ഒടുങ്ങാതെ, വിരഹത്തിന്റേയും വിസ്‌‌മൃതിയുടേയും ആ നെടുനീളന്‍ തുരങ്കത്തിത്തിന്റെ മറുതലയ്‌ക്കല്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മുദ്രമോതിരത്തിന്റ ഒരു ഉപകഥ മെനഞ്ഞുകൊണ്ട്‌ ശുഭപര്യവസായിയായി കലാശിക്കുന്നു.

സാഹിത്യത്തിലായതുകൊണ്ട്‌ സംഭവം ഇങ്ങിനെ ശുഭപര്യവസായിയായി. ജീവിതത്തിലാണെങ്കില്‍ ഒരു പക്ഷേ ശകുന്തളയോടൊപ്പം അമ്പലപ്പുഴ ഹയര്‍സെക്കന്ററി സ്‌കൂളിലെന്ന പോലെ വിഷം കുടിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുതോഴിമാരെങ്കിലും കാണുമായിരുന്നു. വള്ളിപ്പടര്‍പ്പില്‍ തൂക്കിയിട്ട മൊബൈലില്‍ നിന്നും ശകുന്തളയുടേയും തോഴിമാരുടേയും നിമ്‌്‌ന്നോതങ്ങളിലൂടെയുള്ള ദൂഷന്തന്റെയും സഹവേട്ടക്കാരുടെയും തീര്‍ത്ഥയാത്രയുടെ നീലച്ചിത്രങ്ങള്‍ ബ്ലൂടൂത്തില്‍ അന്ത്യവിശ്രമം കൊള്ളാതെ യൂട്യൂബില്‍ നാഗനൃത്തം നടത്തുമായിരുന്നു.

പ്രണയത്തിന്റെ പരമകോടിയില്‍ ഉത്തമവിശ്വാസത്തിന്റെ അങ്ങേത്തലപ്രാപിച്ചാല്‍ മാത്രം പെണ്ണ്‌ ആണിന്‌ കാഴ്‌ചവെക്കുന്നതായിരിക്കണം സ്വശരീരം. പ്രണയത്തിനുവേണ്ടിയുള്ള ആത്മസമര്‍പ്പണം എന്നുപറയുന്നതാവും കൂടുതല്‍ നല്ലത്‌. അളവറ്റ സ്‌നേഹത്തിന്റെ തെളിനീരുറവയായി പെണ്ണ്‌ ലൈംഗീകതയെ കാണുമ്പോള്‍ ആ തെളിനീരുറവയില്‍ പ്രണയത്തില്‍പൊതിഞ്ഞ കാമത്തിന്റെ നഞ്ഞ്‌ കലക്കിക്കൊടുക്കുകയാണ്‌‌ അത്യധാധുനീക പ്രണയത്തില്‍ ആണിന്റെ പങ്ക്‌ എന്നു തോന്നുന്നു. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ