Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

December 17, 2009

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍

ലവ് ജിഹാദ് - ഇതുവരെ കണ്ടതും കേട്ടതും വച്ച് മനസ്സിലായതിന്റെ രൂപം ഏതാണ്ടിങ്ങിനെ വരും. മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്. മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും.

ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു?
ആയൊരു സ്വര്‍ഗ്ഗീയാനുഭൂതിക്കുശേഷം പിന്നെ കാഫിര്‍ ലൈലമാരുടെ മേല്‍ വിലാസം തന്നെ കാണുകയില്ല. അതായത് പ്രണയവും പ്രണയിയും മതവും പ്രണയിതാവും എല്ലാംകൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന ഒരു രാസമാറ്റം. ഇതെല്ലാം ലവ് ജിഹാദാന്ന് പറയുന്നവന്റെ തലയാണ് പരിശോധിക്കേണ്ടത്. കള്ളനെ ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ലപണി കള്ളന്‍ എന്ന പദം ഭാഷയില് നിന്നു നീക്കം ചെയ്യുകയാണ്. ലവ്ജിഹാദ് ഇല്ലാതാക്കുവാന് ഏറ്റവും നല്ലത് ആ പദം നിരോധിക്കലാണ്. വണ്ടര്‍ഫുള്‍. ആ കോട്ടിട്ട ഏമാനോട് ആരെങ്കിലും ഇതൊന്നു പറഞ്ഞുകൊടുത്താല്‍ രച്ചപ്പെട്ടു.

പെരിയ ബുദ്ധിമാന്മാരുടെ ഫോറമായ വര്ക്കേഴ്സ് ഫോറം ബ്ലോഗിന്റെ തലക്കെട്ടുതന്നെ 'പ്രണയിക്കുന്നതിനുമുന്നേ ജാതി സര്ട്ടിഫിക്കറ്റ് ചോദിച്ചുവാങ്ങുക' എന്നതായിരുന്നു. അതുതന്നെയല്ലേ അതിന്റെയൊരു ശരി. നിത്യന്റെ ചെറിയ ബുദ്ധിയില് തോന്നുന്നതും അതുതന്നെയാണ്. വിശുദ്ധപ്രണയത്തിനും മീതെയാണ് ജീവനില്ലാത്ത മതങ്ങളുടെ സ്ഥാനം എന്നുകരുതുന്ന മതഭ്രാന്തന്മാര് അത്യാവശ്യമായി ചെയ്യേണ്ടതും അതുതന്നെയാണ്.

ഏതെങ്കിലുമൊരു ഹൂറിയുടെ ഒറ്റനോട്ടത്തില് ഫ്ലാറ്റായി നിലംപതിക്കുംമുന്നേ ജാതിസര്ട്ടിഫിക്കറ്റു ചോദിക്കുക. കാഫിര്‍ ഹൂറിയാണെങ്കില് പ്രേമലേഖനത്തിന്റെ പൈലറ്റുവാഹനമായി ഒരു മതലേഖനം ഇടതുകാലെടുത്തുവച്ചങ്ങ് ചെല്ലട്ടെ. ഒന്നുരണ്ടുവരി മതിയാവും - അന്റെ ഖല്ബേ ന്റെ മുടിച്ചുരുളിലെ ആ തുളസീദളവും നെറ്റിയിലെ ചന്ദനക്കുറിയും മോന്തിക്കേത്തെ ആ ഹലാക്കിന്റെ വെളക്കിന് തീവെക്കലും ഞമ്മക്ക് ഹറാമാണ്, ജ്ജ് മതം മാറണം. ഇന്ന ഞമ്മക്ക് കെട്ടണം. ഇദ്ന്നെ ധാരാളം. ഇതിന്റെ ഒരു കോപ്പി അന്ത ഹൂറിയുടെ അച്ഛനും ആങ്ങളമാര്ക്കും കൊടുത്താല് സംഗതി എളുപ്പമാവുകയും ചെയ്യും. കാരണം പിതാവിന്റെ സമ്മതമില്ലാത്ത വിവാഹം ഇസ്ലാമില് സാധുവല്ല.

രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഒരു മതപണ്ഡിതന്റെ മറുപടി നോക്കുക. (http://www.islamicvoice.com/august.98/marriage.htm#NON)

Marriage to a non Muslim

Q). My friend wants to marry a Hindu girl who says that she would convert to Islam after the marriage. Can he do that?

(Name and address witfiheld)

A). If your friend wants his marriage to be valid, his intended wife must adopt Islam before the marriage contract is done. Otherwise the marriage cannot go through. It is not possible for a Muslim to get married to a woman who follows any religion other than Islam, Christianity or Judaism. Since this woman does not follow any of these religions, her marriage to your friend is not valid. If she adopts Islam first, she is no longer a Hindu. She will then be a Muslim and as such, there will be no hindrance to prevent her marriage to your friend.

A marriage that can never be

Q). A friend of mine has been involved with young man who is a Hindu. She has not been able to resist her feelings despite her repeated attempts to do so. I have tried to persuade her to end this relationship, but despite all efforts their relationship is getting stronger. She is a good believer in Islam, and she has told me repeatedly that even if she marries him, she would never change her religion. Please advise.

(Name and address withheld)

A). Has this friend of yours ever asked herself whether the young man in her life really cares for her? How serious is he about their relationship? Does he think of her half as much as she thinks of him? Reading your letter, I feel that the answer to all these questions is in the negative. What is happening in her case is that she is placing herself at his feet and he is looking at her with contempt. Why should he not do so when she is defying her family, society and her faith for his sake?

It may be that your friend has not received an elementary religious education. Nevertheless, she should have known that it is not possible for a Muslim woman to marry any man who is not a Muslim, it is not enough that she says that she would never change her religion even if she gets married to him. Such a marriage can never be. It may be that she can get the marriage legally recognized in a European country or in India, or in a non-Muslim country. But that 'legality' does not make the marriage lawful. It is not open for any authority to change God's law. Nor is it possible for any authority to make lawful what God Himself has forbidden. God simply does not accept that a Muslim woman could marry a non-Muslim regardless of the religion he follows. So, if she wants to get married to him she has to look for some other way to make such a marriage lawful.

പണ്ഡിതന്റെ മതഭ്രാന്തിന്റെ ജ്വലിക്കുന്ന ഉദാഹരണമല്ലേ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. ഒരുവന് ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ ആവുന്നതിനും മുന്നേ ഒരു നല്ല മനിസനാവണം എന്ന ബോധം അരിയപെരിയെ പോയിട്ടില്ല. മരണംവരെ ഇനി മണിക്കൂറില് 100 കി.മീ വേഗത്തിലോടിയാലും ആ ബോധത്തിനടുത്തെത്തുന്ന ലക്ഷണവും ആ വാക്കുകളിലില്ല. ആ ഇടുങ്ങിയ മതബോധത്തിന്റെ മാത്രം ഇടനാഴികളില്‍ ചിന്തയുടെ ഒരു സ്ഫുലിംഗത്തിനുകൂടി സ്ഥാനവുമില്ല. ഇങ്ങിനെയുള്ള ഒരുകൂട്ടം പ്രവചകശിഷ്യരാണ് ഒരു സമൂഹത്തെ നയിക്കുന്നതെങ്കില് ലവ് ജിഹാദ് ഉണ്ടായതിലെന്തല്ഭുതം.

ചോദ്യം രണ്ട്. അവളുടെ മതം അയാള്‍ക്കൊരു പ്രശ്നമല്ല എന്നത് ചോദ്യത്തില്‍ നിന്നുതന്നെ വ്യക്തമാണ്. അല്ലെങ്കില്‍ അയാള്‍ തന്നെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നവള്‍ സുഹൃത്തിനോടു പറയുമായിരുന്നു. അയാള്‍ക്കവളെ ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് അവളുടെ മതത്തിലേയ്ക്ക് അയാള്‍ക്ക് മാറിക്കൂടാ എന്നാണ് പണ്ഡിതന്റെ അഥവാ പാമരന്റെ ചോദ്യം. സമുദായ സ്നേഹികള്‍ ദയവായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്. നയിച്ച് ജീവിക്കാനറിയാത്ത ഈ മതപണ്ഡിതന്മാര്‍ക്ക് സുഭിക്ഷം കഴിയാനുള്ളത് അങ്ങോട്ടെത്തിച്ചുകൊടുത്തേക്കുക. വഷളുപറയാനായി മാത്രം വായതുറക്കരുതെന്ന ഒരുപദേശവും കൂടെ കൊടുക്കുക. ആ ചോദ്യത്തില്‍ നിന്നും എങ്ങിനെയാണ് അയാള്‍ ആ മുസ്ലീംയുവതി അവളെ ഹിന്ദുയുവാവിന്റെ കാല്‍ചുവട്ടില് കാഴ്ചവെച്ചിരിക്കുകയാണെന്നും അയാള്‍ അവളെ അവജ്ഞയോടെയാണ് പരിഗണിക്കുന്നതെന്നും മനസ്സിലാക്കിയത്.

മതവും രാഷട്രീയവും തമ്മിലുള്ള ആ എടപാട് അഥവാ അഗമ്യഗമനത്തില്‍ നിന്നാണല്ലോ ഭീകരതയുടെ ജനനം. മതം തലയ്ക്കുപിടിച്ച മഹാന്മാര്‍ക്കായി ഈ മതനിരപേക്ഷ രാജ്യത്ത് വേണ്ടത്ര തൊഴില്‍മേഖലകളുണ്ട്. അവര്‍ക്ക് മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ടവ. അമ്പലങ്ങളും പള്ളികളും ഇഷ്ടംപോലെയുണ്ടല്ലോ. രാപകല്‍ പൂജ അമ്പലങ്ങളില്‍ നടക്കട്ടെ. പൂജക്ക് ചൂടും പുകയും കൂടിപ്പോയി പടച്ചോന്‍ അകാലമൃത്യവരിച്ച് നിവേദ്യം ബലിച്ചോറായതായി ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പള്ളികളില്‍ അഞ്ചുനേരമെന്നുള്ളത് അമ്പതുനേരമെന്നാക്കിയാലും നന്നായിരിക്കും. കാരണം മതം തലയക്കുപിടിച്ചവന് പുറത്തിറങ്ങുന്നത് നാട്ടിനാപത്താണ്. തടിയന്റവിടമാരാവാന്‍ പറ്റിയില്ലെങ്കില്‍ മെലിയന്റവിടമാരെങ്കിലുമാവാതിരിക്കില്ല.

സ്വന്തം ജീവനുമീതെ മറ്റൊരാളെ സ്നേഹിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രം പറഞ്ഞതാണ് പ്രണയം. മതത്തിനുമീതെ മനുഷ്യനെ കാണാന് പറ്റാത്ത, വിവരിക്കാന്‍ വാക്കുകളില്ലാത്തതും ഉപമിക്കാന്‍ ജീവികളില്ലാത്തതുമായ കൂട്ടര്‍ക്ക് പറഞ്ഞപണിയല്ല അത്. 'ലവ് ജിഹാദ്' എന്നു കോടതി പരാമര്‍ശിച്ചപ്പോള്‍ ചില്ലറ നാവുകളൊന്നുമല്ല അവിശ്രമം അതിനെതിരെ ശബ്ദിച്ചത്. അങ്ങിനെയൊന്നില്ല എന്നൊരുകൂട്ടര്. അതുതാനല്ലയോ ഇത് എന്ന് അനുഭവത്തിലാശങ്ക എന്നു മറ്റുചിലര്‍.

'ലവ് ജിഹാദ്' എന്നൊരു അജണ്ടയില്ല എന്നു നിത്യന് വിശ്വസിക്കാം. അപ്പോള്‍ പുട്ടപര്ത്തിയിലെ സായിബാബ ശൂന്യതയില്‍ നിന്നുതന്നെയാണ് എച്ച്.എം.ടി വാച്ചുണ്ടാക്കുന്നതെന്നും നിത്യന് വിശ്വസിക്കേണ്ടിവരും. ശൂന്യതയില്‍ നിന്ന് ഒന്നുമുണ്ടാക്കാന്‍ ആവുകയില്ല എന്ന തത്വം സായിബാബയ്ക്ക് മറുപടിയാവുന്നതുപോലെ ശൂന്യതയില് നിന്നും ഒരു ലവ് ജിഹാദ് ഉണ്ടാവുകയില്ലെന്ന് മതഭ്രാന്തന്മാരും അവരുടെ പിരാന്തിന് ദഫുമുട്ടുന്ന മതേതരപ്രതിഭകളും അറിയേണ്ടതാണ്. തീയ്യില്ലാതെ പുകയുകയില്ല.

ബഹുമാനപ്പെട്ട കോടതി അവമാനപ്പെട്ട ആ പദമാണ് നിരോധിക്കേണ്ടതെന്നായിരുന്നു ആദ്യത്തെ സുചിന്തിത നിലപാട്. ഇപ്പോള്‍ കോടതി ആ പരാതി തള്ളി. 4000 സ്ത്രീകളെ പ്രേമിച്ച് മതം മാറ്റിയതായും പറഞ്ഞു. 1600 എണ്ണം മലബാറിലാണെന്നും പറഞ്ഞു. കോടതിയുടെ നിരീക്ഷണം തെളിവില്ലാതെയാണെങ്കില്‍ സുപ്രീംകോടതി എന്നൊരു സംഗതിയുണ്ടല്ലോ? ലവ് ജിഹാദിനെപറ്റി അന്വേഷിക്കാന് കോടതി പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയവരെല്ലാം ഇപ്പോള്‍ സമാധിയടഞ്ഞോ?

പരിശുദ്ധമായ പ്രണയത്തിനും മീതെ മതത്തെ പ്രതിഷ്ഠിക്കുന്നവന് മറ്റുമതങ്ങളോടുള്ള ബഹുമാനത്തിന്റെ ആഴം പറഞ്ഞറിയിക്കേണ്ടിവരില്ല. ബൂദ്ധി പണയപ്പെടുത്തി നേടുന്ന അറിവാകുമ്പോള്‍ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും.

നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.

ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.

October 16, 2009

സെയ്‌ന്റ്‌ പോള്‍ വധം - നിത്യന്‍


കുലം, ജാതി, മതം, ദേശം കയ്യിലിരുപ്പ്‌ എന്നിവ ഗഹനമായി പഠിച്ചശേഷം ഭാവിയിലേക്കുള്ള തുരുപ്പുഗുലാനായി പാര്‍ട്ടികള്‍ ചിലരെ കണ്ടെത്തും. തിരഞ്ഞെടുപ്പുകാലമാണെങ്കില്‍ പാര്‍ട്ടിസ്വതന്ത്രന്‍ എന്നറിയപ്പെടും. അതെന്തു സംഗതിയെന്നൊന്നും ചോദിച്ചുകളയരുത്‌. കയ്‌പില്ലാത്ത കാഞ്ഞിരക്കുരുവാണെന്നു കരുതിയാല്‍ മതി. ഇനി അടുത്തകാലത്തൊന്നും തിരഞ്ഞെടുപ്പില്ലായെങ്കില്‍ വിവിധ സ്റ്റേജുകളില്‍ ഇക്കൂട്ടരെ സഹയാത്രികരായി പ്രദര്‍ശിപ്പിക്കും.

ഉപ്പുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്‌, ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന പരുവത്തിലായിരിക്കണം ശിഷ്ടകാല പാര്‍ട്ടി സ്വതന്ത്രജീവിതം. അതായത്‌ ഒരുമാതിരി പ്രീഡിഗ്രിയാണ്‌ ഈ പാര്‍ട്ടി സ്വതന്ത്രന്‍ എന്ന സംഗതി. എസ്‌.എസ്‌.എല്‍.സിയുടെ വിലയേയുള്ളൂ. ഡിഗ്രിയുടെ വിലയില്ല. എന്നാലോ ഇതില്ലാതെ ഡിഗ്രിക്കു കുത്തിയിരിക്കാനും കഴിയില്ല.

പാര്‍ട്ടിയില്‍ ഈഴവന്‍മാര്‍ക്കും നായന്‍മാര്‍ക്കും ക്ഷാമം നേരിട്ട ചരിത്രമില്ലാത്തതുകൊണ്ട്‌ അക്കൂട്ടരുടെ ജാതകം ആസ്ഥാനത്തുവരുത്തി പരിശോധിക്കുന്ന പതിവ്‌ വളരെ കുറവാണ്‌.

വ്യാമോഹവൈനിന്റെ അമിതോപയോഗം കാരണം ഇരുകിഡ്‌നികളും പ്രവര്‍ത്തനരഹിതമായി അന്ത്യശ്വാസം വലിക്കുമെന്നുതോന്നുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ ജീവന്‍ നിലനിര്‍ത്തേണ്ടത്‌ ഈ സ്വതന്ത്രന്‍മാരാണ്‌. ജീവന്‍ തിരിച്ചുകിട്ടിയാല്‍ ഉടന്‍തന്നെ ഇക്കൂട്ടരെ തങ്കപ്പെട്ട വിപ്ലവകാരികളാക്കി മാമോദീസമുക്കും. സഹയാത്രികര്‍ ഈ കാലയളവില്‍ വാക്കും പ്രവൃത്തിയുമായി പരമാവധി അകലം കാത്തുസൂക്ഷിക്കേണ്ടതുണ്ട്‌. എത്രത്തോളം ആ അകലം കൂടുന്നോ അത്രയും അടുത്തായിരിക്കും ഈ വാഴ്‌ത്തപ്പെടല്‍.

പാര്‍ട്ടി ആസ്ഥാനത്ത്‌ നടത്തിയ പോളിന്റെ ഒരു ജാതക പരിശോധനയിലാണ്‌ ഒരു പില്‌ക്കാല മാധ്യമ വിശാരദനെ ആചാര്യന്‍മാര്‍ കണ്ടെത്തിയത്‌. വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭുമുതലാളിത്തസിഐഎവൈതാളികന്‍മാരെ (ആസ്‌ത്മാ രോഗികള്‍ നിര്‍ത്തിനിര്‍ത്തിമാത്രം വായിക്കുക) നേരിടാന്‍ മദിരാശിമലബാറില്‍ എണ്ണയിട്ട യന്ത്രം പോലെ കര്‍മ്മനിരതരായ ത്രീഇന്‍വണ്‍ ജയരാജന്‍മാരും അവരുടെ ചെഗുവേരചെറുപ്പക്കാരുമുള്ള കാലത്തോളം ഹിമാലയം വടക്കന്‍കാറ്റിനെയെന്നപോലെ സി.ഐ.എയെ തടുത്തുകൊള്ളും.

മാധ്യമങ്ങളെ തടുത്തുനിര്‍ത്താന്‍ പറ്റിയ ആളുകള്‍ക്കാണ്‌ ക്ഷാമം. പണയം വെക്കാന്‍ തയ്യാറുള്ള തലകള്‍ കിട്ടാനുള്ള പാട്‌ ചില്ലറയല്ല. തലയുള്ളവന്‌ ചിലപ്പോള്‍ തലയിലുണ്ടാവില്ല. തലയിലുള്ളവന്‌ പലപ്പോഴും തലവേണമെന്ന നിര്‍ബന്ധവും കാണുകയില്ല.

വിപ്ലവപാര്‍ട്ടികളുടെ മാധ്യമനയം സഞ്‌ജയന്‍ എഴുപതിറ്റാണ്ടുമുമ്പേ വ്യക്തമാക്കിയതാണ്‌.

"അവര്‍ക്കു ഹിതമല്ലാത്തതോതുന്നോരെ ദുഷിക്കുവോര്‍
അതോടൊന്നിച്ചഭിപ്രായ സ്വാതന്ത്ര്യത്തെ സ്‌തുതിക്കുവോര്‍"

ഈ മാധ്യമനയം ഭ്രമണപഥത്തിലെത്തിക്കാന്‍ വേണ്ട യോഗ്യത ലേശം തലയും തലയിലുള്ളതും ഉണ്ടാവണമെന്നതു തന്നെയാണ്‌. അത്‌ ഒരു പോളില്‍ കണ്ടെത്തി. അധികയോഗ്യതയാവട്ടേ വാക്കു തെക്കോട്ടാണെങ്കില്‍ പ്രവൃത്തി വടക്കോട്ടായിരിക്കണം സഞ്ചരിക്കുന്നത്‌. അതാണിപ്പോള്‍ സംശയത്തിന്റെ കരിനിഴലില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌. തെറ്റിയത്‌ പാര്‍ട്ടിക്കാണോ അതോ പോളിനാണോ.

എന്താ ദിവ്യദൃഷ്ടിയുണ്ടോ മാധ്യമങ്ങള്‍ക്കെന്നു ചോദിച്ചപ്പോള്‍

സഖാവേ! ജേര്‍ണലിസ്റ്റ്‌ ദിവ്യ
ചക്ഷുസ്സ്‌ കലരുന്നവന്‍
മനസ്സിലോര്‍ത്താലൊക്കേയു
മറിഞ്ഞീടും പരിഷയുമിവന്‍
മുറിക്കില്ലിവനെ ശ്ശസ്‌ത്രം
ബാധിക്കില്ല തളര്‍ച്ചയും

(എഴുത്തച്ഛാ മാപ്പ്‌)

എന്നന്നേ പറയേണ്ടതായിരുന്നു. പറയേണ്ടപ്പോള്‍ പറഞ്ഞില്ല അല്ലെങ്കില്‍ പറയാനറിഞ്ഞില്ല.

വാക്കും പ്രവൃത്തിയുമായി ബന്ധം പുലര്‍ത്തുമ്പോഴാണ്‌ പത്രപ്രവര്‍ത്തനം ഒരു അപകടകരമായ തൊഴിലായി മാറുക. സ്വദേശാഭിമാനിയുടെയും സഞ്‌ജയന്റെയും ലസാന്തയുടെയുമൊക്കെ ഗതിവരിക. മാധ്യമപ്രവര്‍ത്തനം എങ്ങിനെവേണം എന്നതിനെപ്പറ്റി നൂറുകിത്താബുകള്‍ പടച്ചുവിട്ടാലും തല തലസ്ഥാനത്തുതന്നെയുണ്ടാവും. അതിലെ പത്തുവരി പ്രാവര്‍ത്തികമാക്കാന്‍ പോയാലേ തലയെപ്പറ്റി ബേജാറുവേണ്ടൂ. അതുകൊണ്ടാണ്‌ ആരോ പറഞ്ഞത്‌ ഡെസ്‌ക്‌ ഈസ്‌ എ ഡെയ്‌ഞ്ചറസ്‌ പ്ലേസ്‌ ടു വ്യൂ ദ വേള്‍ഡ്‌ എന്ന്‌.

സഹയാത്രികന്‌ പ്രണയപൂര്‍വ്വം എന്നൊരു ലേഖനം ആസ്ഥാനത്തുനിന്ന്‌ ചെന്നപ്പോള്‍ കൈപ്പറ്റിപ്പോയി. വീണുകിട്ടുന്ന പ്രണയത്തെ ആരും വിട്ടുകളയുകയില്ല. 'ആളെയും കൊണ്ടേ പോവൂ പ്രണയ' മാണെങ്കില്‍ കൂടി അന്നേരം കാമം കണ്ണില്‍ തിമിരമായി വന്ന്‌ പായവിരിക്കും. പറഞ്ഞിട്ട്‌ കാര്യമില്ല. ഒന്നുകില്‍ പിഴപ്പിക്കാനുള്ള ലൗജിഹാദിന്റെ ഭാഗം അല്ലെങ്കില്‍ ഭാവിയില്‍ ചാവേറാവാനുള്ള ഒസ്യത്താവും എന്നു പോളും നീരീച്ചിട്ടുണ്ടാവില്ല. ഉദ്ദിഷ്ടകാര്യത്തിലല്ല ഇങ്ങിനെയൊരു കലഹത്തിലാണ്‌ ലൗജിഹാദ്‌ കലാശിക്കുക എന്ന്‌ പാര്‍ട്ടിയും നിരീച്ചിട്ടുണ്ടാവില്ല.

ബുദ്ധി അസാരം തലയിലുണ്ടായിരുന്നതിന്റെ ഉത്തമതെളിവാണ്‌ മൂപ്പരുടെ മാധ്യമപ്രവര്‍ത്തനം. മാധ്യമധര്‍മ്മത്തെപ്പറ്റി കിടന്ന കിടപ്പില്‍ അല്ലെങ്കില്‍ ഇരുന്ന ഇരിപ്പില്‍ നെടുങ്കന്‍ നാലു കാച്ചല്‍. പ്രവര്‍ത്തനം ഭംഗിയായി. ലോകമാസകലം പുല്ലുവിലയാണെങ്കിലും ഉപദേശിവര്‍ഗങ്ങള്‍ക്ക്‌ ഇന്ത്യയില്‍ എക്കാലത്തും നല്ല മാര്‍ക്കറ്റായിരിക്കും. കാരണം നമ്മള്‍ ഒരു പാടു പറയും. അതിന്റെ ഒരുശതമാനമാണ്‌ പ്രവര്‍ത്തിക്കുക. ആദിവാസികള്‍ക്കുവേണ്ടി ചെലവാക്കിയ തുകയും അവര്‍ക്കെത്തിയ തുകയും പോലെ. ഉപദേശം ഒന്നുകൊണ്ടുമാത്രം സംഗതി ഹലാക്കായിപോയതിന്‌ പൂമാലകളല്ലാതെ ഒരുപദേശിയുടെ കഴുത്തിലും കയറുവീണ ചരിത്രമില്ല. അതായിരുന്നു സുവര്‍ണകാലഘട്ടത്തില്‍ വേറിട്ട ചാനലിലെ ഇപ്പോള്‍ വേറിട്ട പണി.

എഴുതേണ്ടവന്‍ എഴുതിയ രീതിയിലാണോ എഴുതേണ്ടത്‌, പറയേണ്ടവന്‍ പറയരുതാത്ത രീതിയിലാണോ പറഞ്ഞത്‌ എന്നൊക്കെ നോക്കി തരം പോലെ വല്ലതുമൊക്കെ പറയുക. കൊടുക്കേണ്ട സമയത്ത്‌ കൊള്ളേണ്ടവന്റെ കരണക്കുറ്റിക്കിട്ട്‌ രണ്ടുകൊടുക്കുക മാത്രം ചെയ്‌തുകളയരുത്‌. തലയ്‌ക്ക്‌ തകരാറുള്ളവര്‍ അതാണു ചെയ്യുക. പിന്നെ കുത്തിയിരിക്കാന്‍ ചാരുകസാര കണ്ടെന്നുവരില്ല. തലയും കണ്ണും ഒന്നായല്ലേ സഞ്ചരിക്കുക.

മൂപ്പര്‍ ഇപ്പോള്‍ പറഞ്ഞതും നോക്കുക. "പ്രഭാവര്‍മ്മയുടേയും മാധവന്‍കുട്ടിയുടേയും ശൈലിയില്‍ പിണറായി വിജയനുവേണ്ടി പറയാന്‍ എനിക്കാവില്ല. പിണറായി വിജയന്റെ ചാവേറാവാന്‍ എനിക്കു കഴിയില്ല". കൂലിത്തല്ലുകാരും ചാവേറുകളും തമ്മിലുമുണ്ട്‌ ഒരു അജഗജാന്തരം. കൂലിത്തല്ലുകാരന്‌ ഇഹത്തിലെ സ്വര്‍ഗമാണെങ്കില്‍ ചാവേറിന്‌ പരത്തിലെ സ്വര്‍ഗമാണ്‌ ലക്ഷ്യം. പാര്‍ട്ടിമാധ്യമങ്ങളിലെ പണി ആദ്യത്തെ വകുപ്പിലാണ്‌ വരിക.

ബൂര്‍ഷ്വാമാധ്യമങ്ങളിലേയ്‌ക്കുള്ള ചാട്ടം പിഴച്ചുപോയവര്‍ അല്ലെങ്കില്‍ പിടിവിട്ട്‌ ചോട്ടില്‍പോയവരാണ്‌ വിപ്ലവമാധ്യമശിഖരങ്ങളിലേയ്‌ക്ക്‌ വലിഞ്ഞുകയറുക. മൂഹൂര്‍ത്തം അല്ല മൂത്രം ആണ്‌്‌ ശരി എന്ന്‌ ആസ്ഥാനത്തുനിന്നൊരു വിളി വന്നാല്‍ രണ്ടാമതൊന്നാലോചിക്കാതെ അച്ചുമാറ്റിനിരത്താനുള്ള ത്രാണിയുണ്ടായിരിക്കുകയും വേണം.

"ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച്‌ പ്രത്യാക്രമണം നടത്തുക എന്നതാണ്‌ ലെനിനിസ്റ്റ്‌ മാധ്യമതത്വം". സംഗതി വളരേ ശരിയാണ്‌. അങ്ങിനെ കുത്തകകളുടെ പരസ്യത്തിന്റെ ബലത്തില്‍ നാണയത്തുട്ടുകളുടെ താളലയവിന്യാസത്തില്‍ കുത്തകവിരുദ്ധപ്രവര്‍ത്തനം നടത്താനായിരുന്നു ചാനലു തുടങ്ങിയത്‌.

താമസിയാതെ മറ്റുചാനലുകളിലെ വൈറസുകള്‍ കുടിയേറി, ഭൂതംഭാവി വര്‍ത്തമാനക്കാരും ദിവ്യജോതിയും നിര്‍ക്കര്‍ക്കത്തുള്ളി സുവിശേഷക്കാരും കുരുത്തോലപെരുന്നാളുകാരും ബലിപെരുന്നാളുകാരും കയറിയിറങ്ങി ആസന്നമായ വിപ്ലവത്തെ തൊഴിലാളി വര്‍ഗത്തില്‍നിന്നും ആട്ടിയകറ്റി. അതോടെ 'വേറിട്ട' എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഇന്തമാതിരി മാധ്യമവിശാരദന്‍മാരെക്കൊണ്ടായിരിക്കണം വേറിട്ടചാനല്‍ ഇപ്പരുവത്തിലായത്‌.

മറ്റുചാനലുകാര്‍ സുബ്ബലക്ഷ്‌മിയെയും പി ലീലയെയുമൊക്കെ അതിരാവിലെ തന്നെ വിളിച്ചുവിടുന്നതുപോലെ സുപ്രഭാതത്തില്‍ 'ബലികുടീരങ്ങളേ സ്‌മരണകളുണര്‍ത്തും രണസ്‌മാരകങ്ങളേ.........' യെങ്കിലും അടിച്ചുവിട്ടാല്‍ മതിയായിരുന്നു. കേള്‍ക്കാന്‍ ഇടവരുന്ന പ്രതിവിപ്ലവകാരികള്‍ അതോടെ സമാധിയാവുകയും ചെയ്യും വിപ്ലവകാരികള്‍ക്ക്‌ ഒരു നവോന്മേഷം ലഭിക്കുകയും ചെയ്യും. തടിയില്ലാത്തവന്‌ തടിവെയ്‌ക്കാനും ഉള്ളവന്‌ അതു കുറയാനുമുള്ള സിദ്ധൗഷധം പോലെ ഒരു പ്രയോഗം.

പാര്‍ട്ടികൂടാരം ഒട്ടകങ്ങളെക്കൊണ്ട്‌ നിറഞ്ഞപോലെയാണ്‌. പഴയ പ്രവാചക പരിവേഷം അഴിച്ചുവച്ച്‌ വിജയന്‍മാഷും കുട്ട്യേളും പുറത്തുകടന്നു. കൂടാരം പാതി പണിയായി. കാലം മാഷെ വലിയതാമസമില്ലാതെ തിരിച്ചുവിളിച്ചതുകൊണ്ട്‌ അത്ര വലിയ അത്യാഹിതം സംഭവിച്ചില്ല. കൂടാരത്തിനു വെളിയിലാണ്‌ ഇപ്പോഴത്തെ ഇമേജിനു ഭാവിയെന്ന്‌ സെബാസ്റ്റ്യന്‍ പോളും കണ്ടെത്തി. ആ കണ്ടെത്തലാണ്‌ "കന്യാസ്‌ത്രീയുടെ കന്യാചര്‍മ്മ പരിശേധനയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ കിട്ടാത്തത്‌ നമ്മുടെ സുകൃതം" എന്ന്‌ വരികളിലൂടെ വന്നത്‌. പാര്‍ട്ടിക്കൊരു തല്ലും പള്ളിക്കൊരു താരാട്ടും.

September 04, 2009

ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി


അതൊരു ഒരു നിരുപദ്രവകരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു. പക്ഷേ ഏത്‌ സ്വതന്ത്ര അഭിപ്രായപ്രകടനവും ഇറാനില്‍ ജയിലിലേക്കുള്ള മാര്‍ഗമാണ്‌.

കണ്ണുകെട്ടിയ തുണി മാറ്റിയപ്പോള്‍ മുന്നില്‍ കണ്ടത്‌ ചോദ്യചെയ്യുന്ന ആ തടിയന്‍ ഇട്ടേച്ചുപോയ ഒരു തുണ്ട്‌ കടലാസാണ്‌. ഞാന്‍ കൈയ്യൊപ്പുചാര്‍ത്തേണ്ട കുറ്റസമ്മതങ്ങളുടെ ഒരു നീണ്ട ചാര്‍ത്ത്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടി സെല്ലുകളും എന്റെ സുഹൃത്തുക്കളുമായുള്ള 'വൃത്തികെട്ട ബന്ധ'ങ്ങളുടെ തെളിവുകള്‍. വിദേശ ശക്തികള്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ വഹിച്ച പങ്കിനെപറ്റി എനിക്കറിയാം എന്നു രേഖകളില്‍. കൂടാതെ എന്റെ പ്രൊഫെസറും നല്ല സുഹൃത്തുമായ 'അറാഷ്‌ ഹസ്‌താരി' കമ്മ്യൂണിസത്തെ പുല്‍കിയത്‌, പിന്നെ എനിക്ക്‌ അദ്ദേഹവുമായുള്ള 'ലൈംഗിക ബന്ധ'ത്തിന്റെ തെളിവുകള്‍.

ആ പ്രതിഷേധ സമരത്തിന്റെ നായകനായിരുന്നു അറാഷ്‌. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടും.

ഈ ആരോപണങ്ങളൊക്കെ സത്യമാണെന്ന്‌ അരെങ്കിലും കരുതുമെന്ന്‌ ഇതെല്ലാം എഴുതിക്കൂട്ടിയ ആ തടിയന്‍ കരുതുന്നുണ്ടാവുമോ? മറ്റൊരു മാതാഹരിയായി ചരിത്രം എന്നെ കാണുവാന്‍ ഈയൊരു കുറ്റസമ്മതം തന്നെ ധാരാളം - ഒരുപകുതി ഒറ്റുകാരിയും മറുപകുതി വേശ്യയും. "എന്നെ കുടുക്കിയതാണ്‌, ഞാനിതൊന്നുമല്ല" എന്ന്‌ തെഹ്‌റാനിലെ മുഴുവനാളുകളോടുമായി വിളിച്ചുപറയണമെന്നുണ്ടായിരുന്നൂ എനിക്ക്‌. എന്തുചെയ്യാം. ഒഴിഞ്ഞമുറിയിലെ ആ ചുമരുകളെ നോക്കി ഞാന്‍ അലറിക്കരഞ്ഞു, 'ഇത്‌ പച്ചക്കള്ളമാണ്‌. ഇല്ല ഞാനിതിലൊന്നും ഒപ്പുവെയ്‌ക്കുകയില്ല'

അന്തിമമായി എന്നെ ചോദ്യചെയ്‌തവന്‍, കുറച്ചു വ്യത്യസ്‌തനായൊരാള്‍ കുറെ ഫോട്ടോഗ്രഫുകള്‍ കാണിച്ചു. ഒന്ന്‌ ഞാനും അറാഷും ഒരു കഫേയില്‍ ഒരുമിച്ചിരുന്നു കാപ്പികുടിക്കുന്നത്‌. പിന്നൊന്ന്‌ അറാഷിന്റെ വീട്ടിലേയ്‌ക്ക്‌ ഞാന്‍ പോവുന്നതും മണിക്കുറുകള്‍ക്ക്‌ ശേഷം തിരിച്ചുവരുന്നതും (ഫോട്ടോയിലെ തീയ്യതിയും സമയവും വച്ച്‌). എന്റെ ലക്ഷ്യം അറാഷിന്റെ ലൈബ്രറി സന്ദര്‍ശനമായുരുന്നു എന്ന്‌ അയാളോട്‌ ഞാന്‍ വ്യക്തമാക്കിയതാണ്‌. ഭാഗ്യത്തിന്‌ എന്റെ കൈയ്യില്‍ അവിടെനിന്നും ഞാന്‍ എടുത്ത പുസ്‌തകങ്ങളുണ്ടായിരുന്നു.

അറാഷുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റസമ്മതം മരണത്തിലേയ്‌ക്കുള്ള വഴിയാണ്‌ - അതും എന്റെ മാത്രമല്ല. അറാഷിന്റെ ജീവനായിരുന്നു അവരുടെ ലക്ഷ്യം

തിരിച്ചുമുറിയിലേക്കെത്തിയ ആ തടിയന്‍ ഓര്‍ക്കാപ്പുറത്ത്‌ എന്റെ കവിളത്ത്‌ ആഞ്ഞടിച്ചു. "നീയെന്താടീ കണ്ണുമറയ്‌ക്കാത്തത്‌?"
"നിന്റെയീ അറപ്പുളവാക്കുന്ന മുഖം കാണാനായി" അയാളുടെ കൈകള്‍ എന്റെ ദേഹത്ത്‌്‌ ആഞ്ഞാഞ്ഞുപതിച്ചു. പിന്നെ അയാള്‍ എന്റെ കൈകള്‍ പിന്നോട്ടുവലിച്ച്‌്‌ ഏതോ ഒരു പരുക്കന്‍ സാധനം കൊണ്ട്‌ റിസ്റ്റ്‌ കൂട്ടിക്കെട്ടി. ആ വേദനയില്‍ അലറിക്കരയുമ്പോഴും ജയിലില്‍ ആരെങ്കിലും എന്റെ രക്ഷയ്‌ക്കെത്തുമെന്ന ഞാന്‍ വൃഥാ കരുതി.

മുറി വിട്ടുപോയ തടിയന്‍ താമസിയാതെ ഒരു കത്രികയുമായി തിരിച്ചെത്തി. എന്റെ ശിരോവസ്‌ത്രം വലിച്ചൂരി. നീണ്ടുകിടന്ന എന്റെ മുടിയിഴകള്‍ അയാളുടെ കൈപ്പിടിയിലായി. എന്റെ നിലവിളിയെ അവഗണിച്ചുകൊണ്ട്‌ അയാള്‍ മുടിമുഴുവന്‍ കത്രിച്ചിടാന്‍ തുടങ്ങി. പിന്നെ ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചു. അഴകാര്‍ന്ന എന്റെ തലമുടിയെ രക്ഷിക്കാന്‍ തലവെട്ടിച്ചപ്പോഴെല്ലാം കത്രികയേറ്റ്‌ തലനിറയെ മുറിവുകളായി. ഒടുവില്‍ ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നു. അപമാനഭാരത്താല്‍ ഞാനിരുന്നു കരഞ്ഞു.

മുടിയുടെ നീളം പോയപ്പോള്‍ കൈ കത്രികവിട്ട്‌ അയാള്‍ ഇലക്ട്രിക്‌ ഷിയേഴ്‌സിലേയ്‌ക്ക്‌ മാറി. ആ വികൃതരൂപം ആസ്വദിക്കാനെന്നോണം ഒന്നു മാറിനിന്നു അയാള്‍ എല്ലാം കഴിഞ്ഞപ്പോള്‍. ആ മുഖത്തേയ്‌ക്ക്‌ ഒന്നു നോക്കാന്‍പോലുമുള്ള ധൈര്യം പിന്നീടെനിക്കുണ്ടായിരുന്നില്ല.

ഇത്‌ എന്റെ മൂന്നാമത്തെ ചോദ്യം ചെയ്യല്‍? അതോ നാലാമത്തേതോ? എനിക്കിപ്പോള്‍ ദിനരാവുകള്‍ തന്നെ അറിയാന്‍ കഴിയുന്നില്ല. ഒരാഴ്‌ചയായി ഞാനീ നരകത്തില്‍ എന്നുതോന്നുന്നു. ആദ്യചോദ്യം ചെയ്യലില്‍ അയാള്‍ എന്റെ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ഞാന്‍ അയാളെ ഒന്നു നോക്കി. ഏതാണ്ട അമ്പതു വയസ്സു വരുന്ന, തലയില്‍ കഷണ്ടി കയറിയ ഒരു തടിയന്‍. മുഖത്ത്‌ വൃത്തിഹീനമായ ഒരു താടി. അയാളെ എന്തോ നാറുകയും ചെയ്യുന്നു. അപ്പോള്‍ എന്നില്‍ അയാള്‍ക്കുള്ള അധികാരം അയാള്‍ നന്നായി ആസ്വദിക്കുന്നതായി തോന്നി. ഭരണകൂടത്തിനെതിരായി വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ പങ്കാളിയായ ലാളിച്ചുവളര്‍ത്തപ്പെട്ട ഒരു മധ്യവര്‍ഗ രാജകുമാരി - അയാള്‍ക്ക്‌ ഞാന്‍ അതുമാത്രമായിരുന്നു.

എന്റെ മാതാപിതാക്കള്‍ കുര്‍ദ്ദുകളായിരുന്നു എന്നതും എനിക്കു വിനയായി. പോരാത്തതിന്‌ വിദ്യാസമ്പന്നരായ ലിബറലുകളും. അമ്മയാണെങ്കില്‍ സൗരാഷ്ട്രിയന്‍, ആ പൗരാണികമതം പിന്തുടരുവാനായിരുന്നു എന്നെ ശീലിപ്പിച്ചത്‌. ഷായുടെ കാലത്ത്‌ പട്ടാളത്തില്‍ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛന്‍. ഇപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ കട നടത്തുന്നു. ഖുമൈനിയുടെ തിരിച്ചുവരവിന്‌ ശേഷമാണ്‌ എന്റെ ജനനം. വളര്‍ച്ച അദ്ദേഹത്തിന്റ വാഴ്‌ചക്കാലത്തും. ഷാ തന്നെയാണ്‌ അധികാരത്തില്‍ എന്ന ചിന്തയിലായിരിക്കണം എന്നെ വളര്‍ത്തിയത്‌. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചേല്‍പിച്ച്‌ രണ്ടാമതൊരു നിയമസംഹിത കൂടി അനുസരിക്കേണ്ടതായി വന്നു.

ഒരു വികൃതിക്കുട്ടിയായല്ല ഞാന്‍ വളര്‍ന്നതെങ്കിലും ജീവിതത്തിലെ തമാശകളും അതിന്റെ നിറഭേദങ്ങളും എന്നെ വല്ലാതാകര്‍ഷിച്ചു. ആ ഷൂസുകള്‍, ഞാനാഗ്രഹിച്ച നിറമുള്ള ലോകത്തിലേയ്‌ക്ക്‌ എന്നെ നയിച്ച ആദ്യ മാന്ത്രിക സാന്നിദ്ധ്യമായിരുന്നു അച്ഛന്‍ എനിക്കു വാങ്ങിത്തന്ന ആ പിങ്ക്‌ ഷൂസുകള്‍. എങ്കിലും താമസിയാതെ നഖശിഖാന്തം കറുപ്പില്‍ പൊതിഞ്ഞ്‌ പുറത്തേക്കിറങ്ങേണിവന്ന ഒരു എട്ടുവയസ്സുകാരിയായി ഞാന്‍. സൂര്യകിരണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന വസ്‌ത്രങ്ങളണിഞ്ഞ്‌ നടക്കുവാനുള്ള എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ ഡ്രസ്‌കോഡുകളില്‍ തട്ടി തരിപ്പണമായി.

zarah.jpgടെഹ്‌റാന്‍ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ സ്‌പാനിഷ്‌ വിദ്യാര്‍ത്ഥിയായിരുന്ന വേളയില്‍ ഭരണകൂടത്തിന്റെ അപ്രീതിയ്‌ക്ക്‌ പാത്രമായ ഒരു പ്രഫെസറെ പിരിച്ചുവിട്ടതിനെതിരായി ഒരു പ്രതിഷേധത്തില്‍ ഞാന്‍ പങ്കാളിയായി. ഒരു വലിയവിഭാഗം ജനതയും, നിര്‍ഭയമായ നിലപാടെടുത്ത ചില പത്രങ്ങളും ഞങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. 20 വര്‍ഷത്തോളം അധികാരം കയ്യാളിയ ഭരണകൂടം ക്ഷയോന്മുഖമായതായും, ഒരു നവോത്ഥാനം ആവശ്യമാണെന്നും ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ തോന്നി. ഞങ്ങളെപ്പോലുള്ളവരുടെ വായ മൂടിക്കെട്ടാന്‍ ചില്ലറ ബലപ്രയോഗം മതിയാവുമോ അതോ ഉഗ്രപ്രഹരം തന്നെ വേണ്ടിവരുമോ എന്നു വിലയിരുത്താനായി അധികാരത്തിലുള്ളവര്‍ കരുതലോടെയിരുന്നു. ചില്ലറ ബലപ്രയോഗങ്ങള്‍ എവിടെയുമെത്താതെ വന്നപ്പോള്‍ ഭീകരമുറകള്‍ക്കായി അവര്‍ തയ്യാറെടുത്തു.

അന്നേ ദിവസം ഞാന്‍ സുഹൃത്തുക്കളോടൊത്ത്‌ സല്ലപിച്ചുകൊണ്ടു വീട്ടിലേയ്‌ക്ക്‌ നടക്കുകയായിരുന്നു. പെട്ടെന്നു മാര്‍ഗതടസ്സം സൃഷ്ടിച്ച ഒരു പോലീസുകാരന്‍ എന്റെ തിരച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും എന്നെ കാറിലേയ്‌ക്കെടുത്തെറിയുകയും ചെയ്‌തു. ടെഹ്‌റാനിലെ എതാണ്ട്‌ ഒരു പട്ടണത്തോളം തന്നെ വിസ്‌തൃതിയുള്ള കുപ്രസിദ്ധമായ എവിന്‍ ജയിലിലേയ്‌ക്കാണ്‌ എന്നെ കൊണ്ടുപോയത്‌.

ഏതാണ്‌ രണ്ടുമീറ്റര്‍ നീളം - ഒന്നരമീറ്റര്‍ വീതി വരുന്ന മൂന്നു ചെറിയ സ്‌റ്റെപ്പുകള്‍. ഉരുക്കുവാതില്‍. ജനാലകളില്ല. വെറുംതറയില്‍ ഒരു പുതപ്പുമാത്രം. ആ വാതില്‍ പഴുതിലൂടെ കണ്ണുകെട്ടാനുള്ള തുണി ലഭിക്കും. കണ്ണുകെട്ടിവേണം സെല്ലിനു വെളിയിലിറങ്ങാന്‍. കക്കൂസിലേയ്‌ക്ക്‌ പോവണമെങ്കില്‍ ഒരു പച്ച സ്ലിപ്‌ വെളിയിലേക്കിടണം. ഒരേ ഭക്ഷണം. ഒലീവും റൊട്ടിയും. വല്ലപ്പോഴും മത്സ്യമാസാദികളും. ഒന്നുകുളിച്ച്‌ വസ്‌ത്രംമാറാന്‍ അവസരം കിട്ടുക ഒരാഴ്‌ചയ്‌ക്കുശേഷമാണ്‌.

എന്നെ രണ്ടാമത്‌ ചോദ്യം ചെയ്‌ത ആ ആളെ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌. ഒരു ആഞ്ഞുതള്ളിന്‌ അയാള്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി. കുറെ സമയത്തേയ്‌ക്ക്‌ വെറും നിശ്ശബ്ദത. ഒന്നുകില്‍ മുഖമടച്ച്‌ ഒരടി, അല്ലെങ്കില്‍ ഇടി. ശാരീരികമായി ഇതിലേതെങ്കിലും ഒന്ന്‌ സ്വീകരിക്കുവാന്‍ ഞാന്‍ ശരീരത്തെ സജ്ജമാക്കി. ശിക്ഷകളുടേതായ ഒരു ലിസ്‌റ്റ്‌ തന്നെയുണ്ടോ? അസഭ്യവാക്കുകള്‍, ശാരീരികമായ ഉപദ്രവം, ലൈംഗീക പീഢനം?

അയാള്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ എനിക്ക്‌ സമ്മതമാണെന്ന്‌ പറയാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി സ്വയം തയ്യാറെടുത്തു. എന്തു പീഢനവും സഹിക്കാനുള്ള സഹനശേഷിയോ ദൃഢവിശ്വാസമോ ഒന്നും ഉള്ളവളല്ല ഞാന്‍.

ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു, "എന്തൊരു പറഞ്ഞാല്‍ മനസ്സിലാവാത്ത അമ്മയാ നിന്റേത്‌?" നിന്നെപ്പറ്റി ചോദിച്ചുകൊണ്ട്‌ അവളെന്നും ഗേറ്റില്‍ വന്നുപോവുന്നു. "ഞങ്ങള്‍ നിന്നെ കണ്ടിട്ടില്ല, നിന്നെപറ്റി കേട്ടിട്ടുമില്ല" എന്നും ഞങ്ങള്‍ അവളോട്‌ ഇതുതന്നെ പറയുന്നു.

"ഞാനെന്തൊരു പൊട്ടിപ്പെണ്ണ്‌. എന്റെ അമ്മയുടെ വേദനകള്‍ കൂടി അവര്‍ക്ക്‌ എന്നെ പീഢിപ്പിക്കാനുള്ള ഒരു ഉപകരണമാവും എന്നു ഞാന്‍ ആലോചിച്ചതേയില്ല. എനിക്ക്‌ ഇനിയും അവരുടെ ദുരുദ്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലേ? "

മൃദുവായ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, "അതേ, ഞാന്‍ ഇവിടെയാണെന്ന്‌ അമ്മയ്‌ക്ക്‌ അറിയാം".

അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. "പക്ഷേ നീയിവിടെയല്ല. ആണോ? ആരും ഇവിടെയല്ല". ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മീറ്റിംഗുകളെപ്പറ്റി അയാള്‍ ചോദിച്ചു.

"ക്ലാസുകള്‍ കാന്‍സലാക്കാന്‍ അയാള്‍ നിങ്ങളോടാവശ്യപ്പെട്ടുവോ?"

എന്റെ പ്രഫെസറെയാണോ ഉദ്ദേശിക്കുന്നത്‌ എന്നു ഞാന്‍ ആരാഞ്ഞു.

അതേ അവന്‍ തന്നെ നിങ്ങളെയെല്ലാം മസ്‌തിഷ്‌കപ്രക്ഷാളം ചെയ്‌ത ആ തെമ്മാടിതന്നെ.

"ഇങ്ങിനെ സംസാരിക്കുന്ന നീയാണ്‌്‌ തെമ്മാടി", ഞാന്‍ തിരിച്ചടിച്ചു. എനിക്കു നിയന്ത്രിക്കാനാവും മുമ്പേ വാക്കുകള്‍ വാ വിട്ടുപോയി. പിന്നീട്‌ കേട്ടത്‌ അയാളുടെ കസാര നിരങ്ങുന്ന ശബ്ദമാണ്‌. പിറകില്‍ നിന്നും അയാള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. പിടിച്ചുകുലുക്കിയശേഷം മുന്നോട്ടേക്ക്‌ ആഞ്ഞുതള്ളി. ഇരുന്ന കസാരയടക്കം മുന്നോട്ടു മറിഞ്ഞു. ആ ശക്തിയായ വീഴ്‌ചയില്‍ എന്റെ താടി മേശയുടെ കോണില്‍ തട്ടി പിളര്‍ന്നു. തറയില്‍ വീണുകിടക്കുമ്പോള്‍ രക്തം ഒഴുകിപ്പോവുന്നത്‌ ഞാന്‍ അറിഞ്ഞു. പതിയെ ഞാന്‍ മുട്ടുകുത്തിയിരുന്നു. പിന്നെ പതുക്കെ കസാരയിലേക്ക്‌ മാറി.

ഒരുപാട്‌ ചോദ്യങ്ങളായിരുന്നു പിന്നീട്‌. ചിലത്‌ പുതിയത്‌ ചിലവ പഴയതിന്റെ ആവര്‍ത്തനങ്ങളും. എനിക്ക്‌ പിടിച്ചുനില്‌ക്കാന്‍ പറ്റിയില്ല. ബോധം മറയുന്നതുപോലെ തോന്നി. എല്ലാറ്റിനും എന്റെ മറുപടി 'അതേ' എന്നതിലൊതുങ്ങി.

"എവിടെപ്പോയി എന്റെ ചങ്കുറപ്പ്‌ എന്നുതോന്നി. എല്ലാറ്റിലുമുള്ള വിശ്വാസവും എനിക്കു നഷ്ടപ്പെട്ടുവോ? വേദനയുടെ ആ മൂടല്‍ മഞ്ഞിനും ആത്മനിന്ദയ്‌ക്കും ഇടയില്‍ ഒരു തരം ഭയം എന്നെ കീഴടക്കി. എന്റെ താടിയിലെ ആഴമേറിയ മുറിവ്‌ നാളെ പഴുത്തേക്കാം. മുഖത്തെ വൈരൂപ്യമായി, വൃത്തികേടായി അതു പരിണമിച്ചേക്കാം. നാളെ ആണ്‍കുട്ടികള്‍ എന്നെ ഒഴിവാക്കിയേക്കാം. എന്നിലെ ആ പേര്‍ഷ്യന്‍ സുന്ദരിയുടെ അന്ത്യം ഞാന്‍ കണ്‍മുന്നില്‍ കണ്ടു. എന്റെ ചിന്തകള്‍ എത്രമാത്രം നിരര്‍ത്ഥകമായിപ്പോവുന്നു ? എന്റെയീ ലോകം തന്നെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിന്തകള്‍ എന്റെ ചന്തമുള്ള മുഖത്തെ ചുറ്റിപ്പറ്റി മാത്രമായിപ്പോയി"

ടോയ്‌ലറ്റിലേയ്‌ക്ക്‌ പോവാനായി ഞാന്‍ ഒരു പച്ച പേപ്പര്‍ ചീള്‌ വാതിലിനടിയിലൂടെ തള്ളിവിട്ടു. തടവുകാര്‍ മറ്റുതടവുകാര്‍ക്ക്‌ കൈമാറുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക ടോയ്‌ലറ്റ്‌ വാതിലിന്റെ പിന്നിലാണ്‌. അവിടെ എന്നെ സ്വാഗതം ചെയ്‌തത്‌ അറാഷിന്റെ വരികളാണ്‌, പലപ്പോഴും പ്രസംഗം തുടങ്ങുംമുമ്പേ അദ്ദേഹം ചൊല്ലുന്ന ഒരു കവിതയിലെ വരികള്‍. അതേ അറാഷ്‌ ജയിലിലെത്തിയിരിക്കുന്നു.

"സ്വന്തം കൈയ്യിലെ പറവയെ മാനത്തേക്കു നീ പറഞ്ഞുവിടും
സ്‌നേഹത്തിന്റെ മറ്റൊരു കരം വന്ന്‌ നിന്റെ കൈകള്‍ പുണരും"

എന്താണ്‌ അദ്ദേഹം അര്‍ത്ഥമാക്കുന്നത്‌? സത്യം പറഞ്ഞാല്‍ എനിക്കറിയണമെന്നില്ല. ഇപ്പോള്‍ സംഭവിച്ചതില്‍ പകുതിയും അദ്ദേഹം കാരണമാണ്‌. പകുതി ഞാന്‍ ഒരു സ്‌ത്രീയാണെന്നതുകൊണ്ടും.

"എന്റെ പക്ഷിയുടെ ചിറകുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു" മറുപടിയായി ഞാന്‍ കുറിച്ചിട്ടു,

ഏതാണ്ട്‌ മൂന്നാഴ്‌ചകകളോളം നീണ്ടുനിന്ന സകല പീഢനങ്ങള്‍ക്കും ശേഷം ഒരു കോടതിമുറിയിലേക്കാണ്‌ എന്നെ കൊണ്ടുപോയത്‌. സര്‍വ്വകലാശാലയിലെ പഠനാന്തരീക്ഷം തകിടം മറിച്ചതും നിയമവിരുദ്ധ അസാന്മാര്‍ഗിക ബന്ധം പുലര്‍ത്തിയതുമടക്കം ആറു കുറ്റങ്ങളായിരുന്നു എന്റെ പേരില്‍. എനിക്ക്‌ വിശ്വസിക്കാനേ പറ്റിയില്ല.

ആരായിരുന്നു ഈ ആരോപണങ്ങളുന്നയിച്ചവര്‍? ഞാനിതെല്ലാം ചെയ്‌തൂവെന്ന്‌ ആരാണ്‌ പറഞ്ഞത്‌? പതയുന്ന രോഷം എന്റെ ശബ്ദത്തെപ്പോലും കീഴ്‌പ്പെടുത്തി.

"നിനക്കെതിരെ ആരോപണമുന്നയിച്ചത്‌ വിപ്ലവ കോടതിയും പൊതുപ്രതിനിധികളുമാണ്‌. നിയമം അനുശാസിക്കുന്ന എല്ലാ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ്‌ ഈ കണ്ടെത്തലുകളെല്ലാം" ഒരു സ്യൂട്ടുധാരിയായ ഏതോ പ്രധാനപ്പെട്ട ആ ഉദ്യോഗസ്ഥന്റെ പ്രതികരണം അതായിരുന്നു.

എനിക്ക്‌ ഒരു വക്കീലിനെ ലഭിക്കുമോ?

"തീര്‍ച്ചയായും, നിന്റെ വക്കീല്‍ നിന്റെ സഹകുറ്റവാളി അറാഷ്‌ തന്നെയാണ്‌"

30 ദിവസത്തെ തടവുശിക്ഷയാണ്‌ ലഭിച്ചത്‌. ഇതുവരെ തടവില്‍ കഴിഞ്ഞ ദിനങ്ങളുടെ കുറവുണ്ട്‌. ഭാവിയില്‍ പഠനം തുടരുവാന്‍ പാടില്ല. പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുകയുമരുത്‌. എനിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. എന്റെ കാര്യത്തില്‍ എല്ലാം ഏകപക്ഷീയമായി തീരുമാനിച്ചശേഷമായിരുന്നു നിരര്‍ത്ഥകമായ ആ ചോദ്യം. എന്റേതുപോലുള്ള ഏതുരാഷ്ട്രത്തിലെയും ഭരണകൂടത്തിനു കീഴില്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടുവാന്‍ കഴിയുക വെറും ബുദ്ധിശൂന്യര്‍ക്കുമാത്രമായിരിക്കും.

"നിന്റെ കുറ്റസമ്മതം യഥാസമയം ഞങ്ങള്‍ ബഹുജനസമക്ഷം കൊണ്ടുവന്നുകൊള്ളും" അതായിരുന്നു ആ വാക്കുകള്‍.

ആറുദിവസം കൂടി പിന്നിട്ട ശേഷം വീണ്ടും എന്നെ കണ്ണുകെട്ടി പുറത്തെ കാറിലേയ്‌ക്ക്‌ നടത്തി. കാറിന്റെ പിന്നില്‍ കിടക്കാന്‍ പറഞ്ഞു. കോടതിയിലേയ്‌ക്ക്‌ പോയ അതേ വഴിയിലല്ലായിരുന്നു സഞ്ചാരം എന്നെനിക്കു മനസ്സിലായി. വാഹനങ്ങളുടെ ശബ്ദഘോഷവും പ്രഭാതത്തില്‍ തെരുവുണരുന്നതിന്റെ ബഹളവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ കാറ്‌ ഒരു ഹൈവേയിലൂടെ കുതിക്കുകയാണ്‌.

വാഹനങ്ങളുടെ ശബ്ദമൊന്നും വളരെ നേരമായി കേള്‍ക്കാതായി അധികം കഴിയും മുമ്പ്‌ കാര്‍ നിന്നു. എന്നോടു പുറത്തേയ്‌ക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. മുഖത്ത്‌ കാറ്റുവീശുന്നത്‌ ഞാനറിഞ്ഞു. കൈകള്‍ കൂട്ടിക്കെട്ടിയ പ്ലാസ്റ്റിക ചരടുകള്‍ മുറിഞ്ഞുവീണു. ഒപ്പം ഇരുകൈകളും ഇരുവശത്തേക്കും താഴ്‌ന്നുനിന്നു. എന്നെ അവിടെയിറക്കിയ കാര്‍ പറന്നുപോയി.

കുറെനേരം ഞാനങ്ങിനെ ചലനമറ്റുനിന്നുപോയി. കാര്‍ പൂര്‍ണമായും മറഞ്ഞു എന്നേതാണ്ടുറപ്പായശേഷം മാത്രം ഞാന്‍ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ചുറ്റും പരന്നുകിടക്കുന്ന ആ മരുപ്രദേശത്തിന്റെ വിസ്‌തൃതി കണ്ടു ഞാന്‍ വാ പൊളിച്ചുപോയി. ഒരു ഹൈവേ കുറച്ചകലെയായി കണ്ണില്‍പെട്ടു. മാനത്തെ കറുത്തപാടുകള്‍ ടെഹ്‌റാനിലെ മൂടല്‍മഞ്ഞാണെന്നു തോന്നി. ഞാന്‍ നടക്കാന്‍ തുടങ്ങി. ടെഹ്‌റാന്റെ ഏറ്റവും വെളിയില്‍ കിടക്കുന്ന ഒരു പ്രാന്തപ്രദേശം ഏക്‌ബടന്‍ ആയിരുന്നു അത്‌. കുറച്ചുകൂടി നടന്നപ്പോഴേയക്കും ഒരു ടെലിഫോണ്‍ ബുത്ത്‌ ശ്രദ്ധയില്‍പെട്ടു.

അച്ഛനെ ഫോണ്‍ വിളിക്കാനായി അതുവഴി കടന്നുപോയ ഒരാളോട്‌ എനിക്ക്‌ കാശുനു യാചിക്കേണ്ടിവന്നു. അങ്ങോളമിങ്ങോളം മുറിവേറ്റ മൊട്ടത്തലയും വിണ്ടുപിളര്‍ന്ന താടിയും രക്തക്കറയുണങ്ങിപിടിച്ചിരിക്കുന്ന മുഖവും നെറ്റിത്തടവും ചീര്‍ത്ത കണ്ണുകളും പൊട്ടിയ ചുണ്ടുകളുമായി എന്നെ കണ്ട്‌ അയാള്‍ ഭയന്നുപോവാതിരിക്കാനായി ഒന്നു നന്നായി ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"ഇതെന്തു പറ്റി കുട്ടീ, എങ്ങിനെ നീയിവിടെയെത്തി?"

താങ്കള്‍ എനിക്ക്‌ ഒരു നാണയം തരുമോ? എന്ന മറുചോദ്യമായിരുന്നു ഉത്തരം.

അയാള്‍ ഒരു കെട്ട്‌ തുറന്ന്‌ നാണയം എടുത്തുകൊടുത്തു.

കൈവശമുണ്ടായിരുന്ന റൊട്ടിക്കഷണങ്ങളില്‍ ചിലതുകൂടി അദ്ദേഹം എനിക്കു നല്‌കി. കൂടാതെ കുറെസമയം വിശ്രമിച്ച്‌ അതേവഴിയില്‍ സഞ്ചരിക്കാനും നിര്‍ദ്ദേശിച്ചു.

തിരക്കിട്ട്‌ ഞാന്‍ ഫോണ്‍ബുത്തിലെത്തി. മാനം കണ്ടിട്ട്‌ ഏതാണ്ട്‌ സമയം രാവിലെ 8 മണിയായി കാണണം. അച്ഛന്‍ കടയിലേയ്‌ക്ക്‌ പോവാനായിട്ടില്ല.

"ഗഹ്‌റാമണി ഭവനം" ഫോണിലൂടെ അച്ഛന്റെ ശബ്ദം.

"അച്ചാ, ഇത്‌ ഞാനാണ്‌ സാറ."
കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുകൊണ്ട്‌ മാതാപിതാക്കളെയും പ്രതീക്ഷിച്ച്‌ ഞാനിരുന്നു, പിന്നീട്‌ എന്റെ കണ്ണുകള്‍ ആ റൊട്ടിയിലുടക്കി. കരച്ചില്‍ അവസാനിപ്പിച്ച ഞാന്‍ വിശപ്പുസഹിക്കാന്‍ കഴിയാതെ അതകത്താക്കാന്‍ തുടങ്ങി. ഇതൊക്കെ തന്നയായിരിക്കും സ്വര്‍ഗത്തിലായിരുന്നുവെങ്കിലും ഞാനാഗ്രഹിക്കുക. പുതിയ റൊട്ടി, സന്തോഷാശ്രുക്കള്‍, മാതാപിതാക്കളുടെ സാമീപ്യം.

ആ കണ്ണുകെട്ടിയിരുന്ന തുണി ഞാന്‍ മുറുകെപിടിച്ചു.

(സാറ 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ ആസ്‌ട്രേലിയായില്‍ വിദ്യാഭ്യാസം തുടരുന്നു. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയായിലെ ഒരു കുടിയേറ്റ ഇറാന്‍കാരനെ വിവാഹം കഴിച്ചു. അറാഷ്‌ ഹസ്‌റാതിയ്‌ക്ക്‌ എന്തു സംഭവിച്ചു എന്നറിയാന്‍ സാറയ്‌ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല)

April 30, 2009

ഇടംകൈയ്യിലെ ക്വട്ടേഷനും വലംകൈയ്യിലെ കോയപ്പടക്കവും

കണ്ണൂരിലെ സമാധാനത്തിന്‌ കൈയ്യും കാലും വച്ചാല്‍ കിട്ടുന്ന രൂപങ്ങളില്‍ ഒന്ന്‌ സ്ഥലം എം.എല്‍.എ യെപ്പോലെയിരിക്കും. രണ്ടാമത്തേത്‌ സി.പി.എം. ജില്ലാസിക്രട്ടറിയെപ്പോലെയും. എം.എല്‍.എ ഗത്യന്തരമില്ലാതെ ഗുണ്ടകളുടെ ശ്രദ്ധയില്‍ സ്വന്തം ജീവനെ മേയാന്‍ വിടുകയാണെന്നും, അതല്ല മറ്റാരുടേയോ ജീവനെടുക്കാന്‍ ഗുണ്ടകളെ ഇറക്കിയതാണെന്നും രണ്ടഭിപ്രായമാണ്‌ ഇപ്പോഴുള്ളത്‌.

എല്‍.ടി.ടി.ഇ പ്രഭാകരന്‌ പറ്റിയ പറ്റലാണ്‌ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു പറ്റിയത്‌. രാജീവ്‌ ഗാന്ധി ചിതറിത്തെറിക്കുന്നതിന്റെ വീഡിയോ കാണണം എന്ന പ്രഭാകരന്റെ ഒറ്റ ആഗ്രഹമാണ്‌ സംഗതി അലമ്പാക്കിയത്‌. ആ കാസെറ്റ്‌ ശിവരശനോട്‌ വീണുപോയില്ലെങ്കില്‍ ലോകചരിത്രത്തിലെ രണ്ടാം കെന്നഡിയാവുമായിരുന്നു രാജീവ്‌.

സുധാകരന്റെ ഗുണ്ടകള്‍ സി.പി.എമ്മിന്റെ ഏതോ നേതാവിനെ വധിക്കുമ്പോള്‍ പറ്റുമെങ്കില്‍ അതു നേരിട്ടുകണ്ടാസ്വദിക്കാനാണ്‌ പെട്ടെന്നുതന്നെ ചാണ്ടി വിമാനമാര്‍ഗം കണ്ണൂരിലേക്കു കുതിച്ചത്‌. അല്ലെങ്കില്‍ സാവകാശം പുതുപ്പള്ളിയില്‍ നിന്നും ക്രോസായി നടന്നുവന്നാല്‍ പോരായിരുന്നോ? വേണ്ടാത്തതു ചെയ്‌തു, സംഗതി അലമ്പായി.

പ്രസക്തമായ പലചോദ്യങ്ങളുണ്ട്‌്‌. ഉമ്മന്‍ചാണ്ടിയെന്തിന്‌ കണ്ണൂരില്‍ വന്നു? കോട്ടയത്തെ ചാണ്ടിക്ക്‌ കണ്ണൂരില്‍ വരാനുള്ള വിസ ആരാണ്‌ കൊടുത്തത്‌? ചാണ്ടിയുടെ വരവ്‌ വെറും വിസിറ്റിങ്‌ വിസയിലായിരുന്നോ അതോ ക്വട്ടേഷന്‍ വിസയിലായിരുന്നോ? എടക്കാടന്‍ എംഎല്‍എ മാത്രമായ സുധാകരന്‍ തൃശൂരിലുള്ള ആളുകളുമായി ബന്ധം പുലര്‍ത്തിയത്‌ ഏത്‌ എംബസി വഴിയാണ്‌?
എന്തുചെയ്യാം ഇതൊക്കെയാര്‌ ചോദിക്കാന്‍?

വെളിയമാശാനും പരിവാരങ്ങളും മുണ്ടും മടക്കിക്കുത്തി സ്റ്റേഷനില്‍ കയറി നാലു തെറിവിളിച്ചാല്‍ പിടിച്ചവനെ വിട്ട്‌ പടച്ചവനെ വിളിക്കുക, കൂട്ടത്തില്‍ ഭരണഘടനയില്‍ തൊട്ട്‌ സത്യപ്രതിജ്ഞയെടുത്ത മന്ത്രിപുംഗവരാരെങ്കിലുമുണ്ടെങ്കില്‍ മറന്നുപോവാതെ സല്യൂട്ടടിക്കുക, ഡി.വൈ.എഫ്‌.ഐ ക്കാര്‍ സ്‌റ്റേഷനാക്രമിക്കുമ്പോള്‍ ലന്തത്തോക്കും കൊണ്ട്‌ ലോകരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുക, ഇപ്പോള്‍ ഒടുവില്‍ സുധാകരാദികള്‍ ഇടിച്ചുകയറിയപ്പോള്‍ താമസംവിനാ കോടതിയില്‍ പ്രതികളെയെത്തിച്ച്‌ കോടതിയെക്കൊണ്ട്‌ വിട്ടയയ്‌ക്കാന്‍ കല്‌പന പുറപ്പെടുവിപ്പിക്കുക. വിട്ടയയ്‌ക്കുക. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ സംഗതി പരിഹരിച്ചു. ഇതിലപ്പുറം വല്ലതും പോലീസ്‌ ചെയ്യണമെന്നുപറയുന്നതിലര്‍ത്ഥമൊന്നുമില്ല.

പാര്‍ട്ടിയും പോലീസും ചേര്‍ന്നുള്ള ഊക്ക്‌ സുധാകരന്റെ നാക്കുകൊണ്ടാണ്‌ പോയതെന്നൊരു ധാരണ കോണ്‍ഗ്രസുകാര്‍ക്കുണ്ടെങ്കില്‍ നല്ലത്‌. ഭാവിയില്‍ ചറപറാ അടി പുറത്തുവീഴാന്‍ ആ ധാരണ വല്ലാതെ ഉപകരിക്കുകയും ചെയ്യും. ഇന്നലെ ചക്കവീണ്‌ മുയലുചത്തു എന്നതു നേര്‌.

പാര്‍ട്ടിയുടേയോ അതോ സിക്രട്ടറിയുടേയോ ജാതകദോഷം കൊണ്ടാവണം വേറൊരു എം.എല്‍.എയുടെ മകന്റെ കൈയ്യില്‍ നിന്നും കാപ്‌സോ മറ്റോ പൊട്ടിയത്‌. ആ കൈ ചില്ലറ സഹായമൊന്നുമല്ല സുധാകരന്‌ ചെയ്‌തത്‌. സ്വന്തം തടികിട്ടിയതിന്‌ മൂപ്പര്‍ അവനോട്‌ നന്ദിപറയുകയാണ്‌ വേണ്ടത്‌. സുധാകരനെയും സ്വന്തക്കാരെയും അനുഗ്രഹിച്ച ആ കരത്തിന്‌ നന്ദിപറയാതെ പഴിപറഞ്ഞത്‌ ഏതായാലും നന്ദികേടായിപ്പോയി.

ജില്ലാസിക്രട്ടറി എം.എല്‍.എ യെപ്പോലെയല്ല. ഒരുപടികൂടി മുന്നിലാണ്‌. സത്യസന്ധതയുടെ കൂടി ആള്‍രൂപം എന്നുപറയേണ്ടിവരും. ഇരുപതുകളിലുള്ള ചെറിയ രണ്ടു കുട്ടികള്‍ വിഷുവിന്‌ പടക്കം പൊട്ടിച്ച്‌ കളിക്കുമ്പോള്‍ ഒരു അപകടം പറ്റുക. അത്‌ പിന്നീട്‌ ബോംബാക്കുക. അങ്ങിനെയൊക്കെ ചിന്തിക്കുന്നതുതന്നെ എന്തുമാത്രം ക്രൂരതയാണ്‌. സിക്രട്ടറി ഇങ്ങിനെ കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന്‌ വിശദീകരിച്ചുതന്നില്ലെങ്കില്‍ ജനങ്ങള്‍ എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെടുമായിരുന്നു. ആ പാവം പയ്യനെ പറ്റി നാട്‌ എന്തായിരുന്നു ധരിക്കുക? ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 3500 അക്രമങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറി, ഇതില്‍ ഭൂരിഭാഗവും ഒരൊറ്റ താലൂക്കില്‍, തലശ്ശേരിയില്‍ അരങ്ങേറി. മൊത്തം നാല്‍പതോളം പേര്‍ അഞ്ചുകൊല്ലത്തിനിടെ മാത്രം അവിടെ കൊല്ലപ്പെടുകയും ചെയ്‌തു എന്നു പറയുമ്പോള്‍ സംഗതിയുടെ കിടപ്പ്‌ ബോദ്ധ്യപ്പെടും.

അഞ്ചുകൊല്ലം കൊണ്ട്‌ 3500 കലാപപരിപാടികള്‍ കാഴ്‌ചവച്ച്‌ സര്‍വ്വകാല റിക്കോര്‍ഡിടുക എന്നത്‌ ചില്ലറക്കാര്യമാണോ? ആ റിക്കോര്‍ഡാവട്ടെ പോള്‍വാള്‍ട്ടുകാരന്‍ സെര്‍ജി ബൂബ്‌കയുടെ റിക്കോര്‍ഡ്‌ പോലെയാണ്‌. തിരുത്തണമെങ്കില്‍ അവരവരുതന്നെ വിചാരിക്കണം. സര്‍വ്വമതങ്ങളും കൂടി സംയുക്തമായി ഉത്സാഹിച്ചാലും ഈയൊരു റിക്കോര്‍ഡ്‌ തിരുത്തിക്കളയാമെന്ന്‌ വിചാരിക്കേണ്ട. രാഷ്ട്രീയക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമേ കഴിയൂ. അതാണ്‌ മോഡേണ്‍ മലബാര്‍ കലാപപ്പെരുമ.

വിലാപയാത്രയില്‍ പങ്കെടുത്ത്‌ തിരിച്ചുപോവുന്ന കിഴവിയുടെ ജീവന്‍, മുറ്റത്ത്‌ കളിക്കുന്ന കുട്ടിയുടെ കാല്‍, തളര്‍വാതം പിടിച്ച്‌ കിടപ്പിലായ കിഴവന്റെ ജീവന്‍, ക്ലാസ്‌ മുറിയിലെ അദ്ധ്യാപകന്റെ ജീവന്‍ വിദ്യാര്‍ത്ഥികളുടെ കണ്‍മുന്നില്‍, പകരം മൂപ്പരുടെ അയല്‍വാസി വൃദ്ധന്റെ ജീവന്‍, മകന്റെ ജീവന്‍ മാതാപിതാക്കളുടെ കണ്‍മുന്നില്‍, പകരം ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവിന്റെ ജീവന്‍, മക്കളുടെ മുന്നില്‍ അച്ഛന്റെ ശ്വാസം ......... പുത്തന്‍ മലബാര്‍ കലാപപെരുമയുടെ ചിത്രം ഇങ്ങിനെയാണ്‌.
ആരു വിചാരിച്ചാലാണ്‌ ഇത്ര ഭംഗിയായ ഒരു മലബാര്‍ കലാപം സംഘടിപ്പിക്കാനാവുക? ബിന്‍ ലാദനും തൊഗാഡിയയും സംയുക്ത ഭീകരസംരംഭം തുടങ്ങിയാലും സംഗതി ഇത്ര ഭംഗിയാവുകയില്ല. അഞ്ചുകൊല്ലത്തിനിടയ്‌ക്ക്‌ 3500 ആക്രമണം ഇസ്രയേല്‍ പലസ്‌തീനില്‍ നടത്തിയിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ല. അതാണ്‌ മോഡേണ്‍ മലബാര്‍ കലാപം.

കലാപത്തിന്റെ പ്രസവം നാട്ടിലെവിടെ നടന്നാലും അച്ഛന്‍ എട്ടുകാലി മമ്മൂഞ്ഞായിരിക്കും. അമ്മമാര്‍ പലരായിരിക്കും. കലാപത്തിന്‌ ജന്മം കൊടുക്കാനുള്ള യൗവ്വനവും ആരോഗ്യവും വേണം എന്ന ഒറ്റ കണ്ടീഷനേയുള്ളൂ. എട്ടുകാലിയെ പ്രകോപിപ്പിക്കുന്ന സൗന്ദര്യമുണ്ടായാല്‍ സംഗതി എളുപ്പമായി. വേണ്ടത്ര ശേഷിയില്ലെങ്കില്‍ ഒറ്റ പ്രസവത്തില്‍ തന്നെ തള്ള ചാവും. പാലൂട്ടാനാളില്ലാതെ താമസംവിനാ കലാപവുമൊടുങ്ങിപ്പോവും.

ഇന്നത്തേത്‌ സി.പി.എമ്മും കോണ്‍ഗസുമാണെങ്കില്‍ നാളത്തേത്‌ സി.പി.എമ്മും ആര്‍.എസ്‌.എസും മറ്റന്നാള്‍ അത്‌ സി.പി.എമ്മും എന്‍.ഡി.എഫും നാലാം നാള്‍ പറ്റിയ കക്ഷികളാരും ഒത്തുകിട്ടിയില്ലെങ്കില്‍ വെളിച്ചപ്പാടിനെപ്പോലെ എട്ടുകാലി വാള്‌ സ്വന്തം തലയ്‌ക്ക്‌ തിരിച്ചുപിടിച്ച്‌ വെട്ട്‌ ഗ്രൂപ്പുപോരില്‍ വകയിരുത്തും.

മതത്തിനു ഭീകരതയില്ല, ഭീകരതയ്‌ക്കു മതവും. മഹാന്‍മാര്‍ മഹാസത്യങ്ങളാണ്‌ വിളിച്ചുപറയുക. അതിങ്ങിനെ സൂക്തത്തിന്റെ പരുവത്തിലാവുമ്പോള്‍ ഒരൊന്നൊന്നര അര്‍ത്ഥമാവും ചിലപ്പോള്‍ കല്‌പിക്കേണ്ടിവരിക.

പരലോകത്തെ സ്വര്‍ഗത്തിലേക്കുള്ള റിസര്‍വേഷന്‍ മാത്രമാണ്‌ മതങ്ങളെക്കൊണ്ടുപറ്റുക. ഇഹലോക സ്വര്‍ഗത്തേക്കുള്ള റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുക പാര്‍ട്ടിയാപ്പീസുകളിലാണ്‌. മതവും രാഷ്ട്രീയവും തുല്യ അളവില്‍ സംയോജിപ്പിക്കാനറിയുന്ന യോഗ്യന്റെ പത്തുതലമുറയെങ്കിലും ഇഹത്തിലെ നരകത്തെപ്പറ്റി ബേജാറാവേണ്ടിവരികയില്ല.

ദൈവം സഹായിച്ച്‌ നാനാജാതിമതസ്ഥരായ മണ്ണിരമുതല്‍ മൂര്‍ഖന്‍വരെയുള്ളവരുടെയെല്ലാം ആവാസമേഖല ഏതെങ്കിലും പാര്‍ട്ടിയുടെ ആപ്പീസായിരിക്കും. അതുകൊണ്ട്‌ മതത്തിലുള്ളതിനേക്കാള്‍ യോഗ്യരായ ഭീകരന്‍മാര്‍ പാര്‍ട്ടികളിലായിരിക്കും ഉണ്ടാവുക.

ഒരോ മതത്തിലും ഭീകരരായി ആ മതത്തിലുള്ളവരല്ലേ ഉണ്ടാവുകയുള്ളൂ. മതങ്ങള്‍ക്ക്‌ അങ്ങിനെയൊരു പരിമിതിയുണ്ട്‌. പടച്ചോന്റെ കൃപകൊണ്ട്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ ഈ പരിമിതിയില്ല. ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഭീകരര്‍ സസുഖം വാഴുന്ന മാതൃകാ സ്ഥാനമാണ്‌ പാര്‍ട്ടിയാപ്പീസുകള്‍. ലക്ഷണമൊത്ത ഹൈന്ദവ-ഇസ്ലാം-ക്രൈസ്‌തവ അറവുസോദരര്‍ ഒരു കുടക്കീഴില്‍ ഓപ്പറേഷന്‍ നടത്തുന്ന മാതൃകാപ്രദേശം എന്ന ബഹുമതി മലബാറിന്‌ കിട്ടിയത്‌ വെറുതേയല്ല.

March 17, 2009

രണ്ടത്താണിയെന്ന ഏകത്താണി

തെക്കുനിന്നുള്ള ആ മഹാവൈദ്യന്റെ അവസാനത്തെ സുഖചികിത്സയാണ്‌ മരണം. അതുവരെ ആരെക്കൊണ്ടും പ്രവചിക്കുവാന്‍ കഴിയാത്ത കാര്യം. ഇതുപോലെ വേറൊന്നുള്ളത്‌ മനുഷ്യന്റെ സമനിലതെറ്റുന്ന ഏര്‍പ്പാടാണ്‌. (മനുഷ്യന്‍ എന്ന സര്‍വ്വനാമം നിത്യനുപയോഗിക്കുന്നത്‌ ലിംഗഭേദമന്യേ നായ എന്നു പറയുന്നതുപോലെയാണ്‌. ആണിനും പെണ്ണിനും ഒരുപോലെ ബാധകം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിരീക്ഷണം പ്രാബല്യത്തിലുണ്ടായിരിക്കും എന്നും ഇതിനാല്‍ വായനക്കാരെ തൈര്യപ്പെടുത്തുന്നു).

ആര്‍ക്കാ എപ്പഴാ സമനിലതെറ്റുക എന്നൊന്നും പ്രവചിക്കാന്‍ പറ്റുകയില്ല. സാധാരണ മനുഷ്യരെ നയിക്കുന്ന അമാനുഷ നേതാക്കളാവുമ്പോള്‍ ഇതില്‍ ചില്ലറ ഭേദഗതികളുണ്ട്‌.

അതായത്‌ അവരുടെ സമനിലയുടെ ആ ഉരുളന്‍കല്ലിന്‌ ഇളക്കം സംഭവിക്കുന്ന തീയ്യതി നിശ്ചയിക്കുവാനുള്ള ഭരണഘടനാപരമായ അധികാരം ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറില്‍ നിക്ഷിപ്‌തമാണ്‌. ആ ശുഭമുഹൂര്‍ത്തം മൂപ്പര്‍ കുറിച്ചുകഴിഞ്ഞാല്‍ പിന്നെ ഏതുനിമിഷവും നേതാക്കള്‍ക്ക്‌ സമനില കൈവിടാവുന്നതാണ്‌.

സമനിലതെറ്റുന്നിടത്തുവച്ചാണ്‌ സാധാരണയായി ആളുകള്‍ സത്യാന്വേഷണപരീക്ഷണയാത്രകള്‍ ആരംഭിക്കുക. അവ ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാവാം. ചിലപ്പോള്‍ അനുസ്യൂതമായ വെറും നഗരപ്രദക്ഷിണമോ, തീവണ്ടി സഞ്ചരിക്കുന്ന ദിക്കുകളിലേക്കുമാത്രമുള്ള തീര്‍ത്ഥാടനമോ ഒക്കെ ആവാം.

ഒരു തിരിച്ചുവരവിന്‌ യാതൊരു സാദ്ധ്യതയുമില്ലാത്ത യാത്രചെയ്‌ത്‌ തിരിച്ചെത്തിയ അപൂര്‍വ്വം ചിലരുമുണ്ട്‌. മുരളീധരനും രാഘവനുമൊക്കെ അങ്ങിനെയുള്ള യാത്രികരാണ്‌.

'ഈയാത്രതുടങ്ങിയതെവിടെനിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ'.....
എന്നും മൂളി പുറപ്പെട്ടതാണ്‌. എന്നിട്ടും തിരിച്ചുവരാന്‍ ഒരു വണ്ടിയും അതില്‍ നാലാളും അവശേഷിക്കുക എന്നത്‌ ചില്ലറക്കാര്യമല്ല. അവര്‍ക്കഭിമാനിക്കാനും നമുക്കാശിക്കാനും ധാരാളം വഹയുണ്ട്‌.

തലയിലെ ആ ഉരുളന്‍കല്ലുകള്‍ക്കിളക്കം വന്നാല്‍ പിന്നെ സംഭവിക്കുക അനന്തമായ യാത്രകളുടെ ഉരുള്‍പൊട്ടലായിരിക്കും. ഒരു വടക്കുനോക്കിയെന്ത്രം സ്വന്തമായുളള ആരും കാസര്‍ഗോഡുനിന്നും പുറപ്പെട്ടാല്‍ തിരുവനന്തപുരത്തെത്തും. കിഴക്ക്‌ സഹ്യനില്‍നിന്നും ഉദ്‌ഭവിച്ച നദികള്‍ പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുന്നതുപോലെ.

എന്നാല്‍ ജനസാഗരത്തെ നയിക്കേണ്ടുന്ന അമാനുഷരാവുമ്പോഴോ? ആധുനീകകേരളത്തിലെ പ്രതിഭകളായി നാളെ ലണ്ടനിലെ മെഴുകുമ്യൂസിയത്തില്‍ സ്ഥാനം പിടിക്കേണ്ട പ്രതിഭാശാലികളുടെ ജീവിതം ഒന്നടങ്കം പൊതുവഴിയിലെ എയര്‍കണ്ടീഷന്‍ കാറിലായത്‌ ചില്ലറ ദിനങ്ങളല്ല.

സമനിലയുള്ളപ്പോള്‍ സുധാകരമന്ത്രിയെപ്പോലെ വായില്‍തോന്നിയത്‌ പറയാമായിരുന്നു. തെറ്റിയാല്‍ പറയുന്നതാവട്ടെ ആലോചിച്ചുവേണംതാനും. അതുകൊണ്ട്‌ ചില്ലറ ചര്‍ച്ചയും ചാര്‍ച്ചയുമൊക്കെ വേണം. എരപ്പാളിയോടൊത്ത്‌ കട്ടന്‍ചായയും കുബേരനോടൊപ്പം ചിക്കന്‍ കവാബും ഒരേ വായില്‍ കൂടി അകത്താക്കണം. രണ്ടുപേര്‍ക്കും ആനന്ദദായകമായ വചനപ്രഘോഷണങ്ങള്‍ അഗ്നിപര്‍വ്വതം കണക്കേ അതേവായില്‍കൂടി പുറത്തേക്കു വമിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. ചില്ലറയാണോ സാഹസം. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

January 19, 2009

ഇവിടുത്തെ കാഫിറുകളും അവിടുത്തെ ജിഹാദികളും

gilani.jpgപാക്കിസ്ഥാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ഗിലാനിയും. താമസിയാതെ പഠിപ്പ്‌ തികഞ്ഞ്‌ ഗിലാനി ബല്യരൊളാവുന്ന ലക്ഷണമാണു കാണുന്നത്‌. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിപദത്തിന്‌ തുല്യമായൊരേര്‍പ്പാട്‌ ഏഷ്യാവന്‍കരയിലില്ലെന്നു തന്നെ പറയാം. പണ്ടൊന്നുണ്ടായിരുന്നത്‌ കേരളത്തിലായിരുന്നു. പാമ്പുവേലായുധന്റെ സര്‍പ്പയജ്ഞം. കരിന്തേളുമുതല്‍ കരിമൂര്‍ഖന്‍ വരെ സകലമാന വിഷജന്തുക്കളുമായി മൂപ്പരുടെ കണ്ണാടിക്കൂട്ടിലെ കിടപ്പ്‌ പാക്കസ്ഥാന്‍ പ്രധാനമന്ത്രിയുടെ അത്ര അപകടം പിടിച്ച കേസല്ലെങ്കിലും അതിനടുത്ത്‌ വരുമെന്നാണ്‌ പലരുടേയും അഭിപ്രായം.

സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോഴും ഷെയര്‍മാര്‍ക്കറ്റ്‌ ശീര്‍ഷാസനം നടത്തിയാലും പാക്കിസ്ഥാന്റെ അജണ്ടയില്‍ യാതൊരു മാറ്റവും സംഭവിക്കുകയില്ല. അതാണ്‌ അതിന്റെയൊരു പ്രത്യേകത. ഏഷ്യയിലെ മുയിമന്‍ കാഫിറുകളെയും തീര്‍ക്കാനുള്ള കരുത്തു പടശ്ശോന്‍ നല്‌കിയില്ലെങ്കില്‍ തല്‌ക്കാലം ഇന്ത്യയിലെ കാഫിറുകളെയെങ്കിലും വകവരുത്തുകയാണ്‌ ആജീവനാന്ത ലക്ഷ്യം.

മാറിമാറിവന്ന പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്കും യജ്ഞത്തിലെ ആകര്‍ഷണ ഇനങ്ങളായ തലേക്കെട്ടന്‍മാര്‍ക്കും താടിമൂര്‍ഖന്‍മാര്‍ക്കുമൊന്നും ആയൊരുകാര്യത്തില്‍ തര്‍ക്കമേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഏതുവിധത്തില്‍ വകവരുത്തണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ഐസിന്‍കട്ടയിലൂടെ നെഞ്ചിട്ടുനിരങ്ങി നുഴഞ്ഞുകയറി വേണമോ അതോ സാത്താന്‍ പണ്ട്‌ സര്‍പ്പമായി അവതരിച്ചതുപോലെ ചെത്തുജീന്‍സും ഓവര്‍കോട്ടുമണിഞ്ഞ്‌ ബുള്ളറ്റുമാലയുമായി നഗരമദ്ധ്യത്തില്‍ അവതരിച്ച്‌ തമിഴന്‍ പറഞ്ഞതുപോലെ തുപ്പാക്കി വെടിച്ച്‌ ശുട്ടുകൊലപണ്ണണമോ, ഇനി ഓരോരുത്തരെയായി പിടിച്ചുകൊണ്ടുപോയി വേദപുസ്‌തകം വിധിപ്രകാരം പാരായണം ചെയ്യുന്നതിന്റെ താളത്തിനനുസരിച്ച്‌ കഴുത്തറത്ത്‌ ശരിപ്പെടുത്തണമോ എന്നിത്യാദി വിഷയത്തിലുള്ള ആശയസംഘട്ടനമാണ്‌ പതിവ്‌. ആ ആശയസംഘട്ടനത്തല്‍ പങ്കെടുക്കുന്നവരില്‍ തന്നെ നല്ലൊരു പങ്ക്‌ അനന്തരം അരങ്ങേറുന്ന സ്‌നേഹവെടിയിലൊടുങ്ങും. അതിനെയും അതിജീവിക്കുന്നവര്‍ കിട്ടിയ ലന്തത്തോക്കുകളുമായി കാഫിറുകളെ തേടി അതിര്‍ത്തിക്ക്‌ വച്ചുപിടിക്കും.

ഭയങ്കരമായ പ്രവര്‍ത്തനം നടത്തുന്നവരാണല്ലോ ഭീകരപ്രവര്‍ത്തകര്‍ എന്നറിയപ്പെടുക. ഉണ്ണുന്ന സമയവും ഉറങ്ങുന്ന സമയവും മാറ്റിനിര്‍ത്തിയാല്‍ പിന്നൊരു ചിന്തയേയുള്ളൂ. നുഴഞ്ഞുകയറ്റം. ഒരായിരം തീര്‍ത്ഥാടനത്തിന്റെ അനുഭൂതിയാണ്‌ ഒരൊറ്റ നുഴഞ്ഞുകയറ്റം പകരുക. ആയിരം കോഴിക്കൊരു കാട എന്നപോലെ. ഐസിന്‍ കട്ടയില്‍ നെഞ്ചിട്ട്‌ വലിയുന്നത്‌ പട്ടാളക്കാരുടെ കണ്ണില്‍ പെട്ടാല്‍ അനുഭൂതിയുടെ അളവ്‌ കുത്തനെയുയരും. വെറും നുഴഞ്ഞുകയറ്റം കൊണ്ട്‌ മക്കത്തുപോയ അനുഭൂതിയാണ്‌ കിട്ടുന്നതെങ്കില്‍ പട്ടാളക്കാരുടെ ദര്‍ശനം ലഭിച്ചാല്‍ പിന്നെ മക്കത്തിനും അപ്പുറത്തുള്ള ഏഴാംസ്വര്‍ഗമാണ്‌ കരഗതമാവുക. ഹലാക്കിന്റെ തലാക്കും മൊഴിയൊല്ലലും ഒന്നും മനസ്സില്‍ കൂടി തോന്നാന്‍ പറ്റാത്തത്രക്ക്‌ ഹൂറിമാര്‍ ചുറ്റിലുമായി.....യ്യൊ ഒന്നും പറയേണ്ട.

നുയഞ്ഞുകയറ്റം കഠിനം പടശ്ശോനെ
കുത്തനെയിറക്കം ഡിഫിക്കള്‍ട്ടള്ളാ
അങ്ങിനെ ചില ശരണം വിളികളുമായി മുന്നേറിയാല്‍ കയറ്റത്തിന്റെ ആയാസം കുറയുമെന്ന്‌ ശബരിമലയിലെ നുഴഞ്ഞുകയറ്റക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

പണ്ട്‌ കര്‍ത്താവ്‌ വെള്ളം വീഞ്ഞാക്കിയതിന്‌ സമാനമായ ഒന്നാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മുംബൈ ആക്രമണത്തിനുശേഷം രാവിലെ എന്നും ഉറക്കുതെളിഞ്ഞാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു കൈച്ചാക്ക്‌ നിറയെ തെളിവുകള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്‌ക്ക്‌ കൊടുക്കും. അത്ഭുതമെന്നുപറയട്ടേ പാക്കിസ്ഥാനിലെത്തുമ്പോഴേക്കും അതുമുഴുവന്‍ വെറും അരസഞ്ചി വിവരങ്ങളായി അധ:പതിക്കും. ശേഷം നാട്ടുപച്ചയില്‍ തുടര്‍ന്നു വായിക്കുമല്ലോ.


December 08, 2008

പോസ്‌റ്റ്‌ മുംബൈ ചിന്തകള്‍

ഛത്രപതി ശിവജി ടെര്‍മിനലില്‍ തുരുതുരാ വെടിവെപ്പ്‌ നടന്നത്‌ ഒരു പേരിന്‌ കാണിച്ചതല്ലാതെ മീഡിയ പിന്നെ ആ ഭാഗത്തോട്ട്‌ തിരിഞ്ഞില്ല. ഇരുന്നും കിടന്നും ഉരുണ്ടും നിരങ്ങിയും കിലോമീറ്ററുകളകലെ മനസ്സമാധാനമായി കുത്തിയിരുന്നും കൊടുത്തൂ ഡെഡ്‌ ആന്റ്‌ ലൈവ്‌ റിപ്പോര്‍ട്ടുകളായി ഹോട്ടല്‍ ടാജിലെ സംഭവങ്ങള്‍. വീടുവിട്ടാല്‍ മറ്റൊരു വീടെന്നപോലെ ടാജ്‌ വിട്ടാല്‍ മാധ്യമ രാസാക്കന്‍മാര്‍ ഒബ്‌റോയി ട്രൈഡന്റില്‍.

2008ല്‍ മതഭീകരവാദികളുടെ ആക്രമണത്തില്‍ മുംബൈയില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത്‌ ആയിരത്തിലധികം പേര്‍ക്കാണ്‌. അന്നൊന്നും കാണാത്ത ഒരു മീഡിയാ ശുഷ്‌കാന്തിക്ക്‌ ഇപ്പോഴത്തെ കാരണമാണ്‌ നോക്കേണ്ടത്‌. അതായത്‌ ഇപ്പോള്‍ മാത്രമാണ്‌ 'ഇന്ത്യ' ആക്രമിക്കപ്പെട്ടത്‌.

അതായത്‌ ഹോട്ടല്‍ താജും ഒബ്‌റോയി ട്രൈഡന്റുമാണ്‌ ഇന്ത്യ. തിരിച്ചിട്ടാല്‍ ഇന്ത്യയുടെ പ്രതീകമാണ്‌ ഹോട്ടല്‍ താജും ഒബ്‌റോയിയും. മറിച്ചിട്ടാല്‍ മറ്റൊന്നും ഇന്ത്യയുടെ പ്രതീകങ്ങളല്ല. നല്ല തങ്കപ്പെട്ട കാഴ്‌ചപ്പാട്‌. ലോകസുന്ദരിമാരുടെ അടിവസ്‌ത്രത്തിന്റെ നിജസ്ഥിതിയും മീനാക്ഷിമാധവന്‍മാരുടെ റൗക്ക മുറുകിപ്പോയാലുണ്ടാവുന്ന അന്താരാഷ്ട്രപ്രശ്‌നങ്ങളും പഠനവിധേയമാക്കപ്പെടുന്ന പത്രപ്രവര്‍ത്തന പാരമ്പര്യം ഇതിലപ്പുറത്തേക്ക്‌ കടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നല്ലൊരു ഗ്ലാസ്‌ വെള്ളമിറക്കി ഒന്നു ചിന്തിക്കുക. രണ്ടെണത്തോര്‍ത്ത്‌ ഒന്നായി വാങ്ങി നാണം മറയ്‌ക്കാന്‍ ഗതിയില്ലാത്ത മഹാഭാരതത്തിന്റെ സന്തതികള്‍ക്ക്‌ ജാതിമതഭേദമന്യേ, ഉടുതുണിയുടെ നിറം നോക്കാതെ, കുത്തിക്കെട്ടിയ കീശയിലെ ഓട്ടമുക്കാലുമായി എപ്പോഴും കടന്നുചെല്ലാവുന്ന ആ ഛത്രപതി ശിവജി ടെര്‍മിനലാണോ അതോ കോടികളുടെ വീരഗാഥകള്‍ അയവിറക്കാനുള്ള കൊച്ചമ്മമാരുടെയും കള്ളക്കടത്തുകാരുടേയും കള്ളപ്പണത്തിനുമേല്‍ അടയിരിക്കുന്ന രാഷ്ട്രീയക്കാരുടേയും തൂലികകൊണ്ടവരുടെ പുറംചൊറിഞ്ഞു കൊടുക്കുന്ന ആസ്ഥാന സാംസ്‌കാരികനായകരുടേയും ഇവരുടെയെല്ലാം ചിലവില്‍ തിന്നും കുടിച്ചും മദിയ്‌ക്കുന്ന മാധ്യമഭൃത്യന്‍മാരുടേയും ആവാസ മേഖലയായ ചായയും ചാരായവും വില്‌ക്കുന്ന താജോ ഇന്ത്യയുടെ പ്രതീകം?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു മതഭീകരപ്പരിഷ ബോംബടങ്ങിയ പ്ലാസ്റ്റിക്‌ കവര്‍ തെരുവില്‍ വച്ചുപോവുമ്പോള്‍, മറന്നുവച്ചുപോവുന്നതാണെന്നുകരുതി അതു തിരിച്ചെത്തിച്ചുകൊടുക്കാന്‍ പിന്നാലെയോടുമ്പോള്‍ പൊട്ടിത്തെറിച്ചുപോയ ആ ബാലനാണ്‌ നിഷ്‌കളങ്ക ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതീകം. അല്ലാതെ, താജിലെ നുരപൊന്തുന്ന ബാത്ത്‌ടബ്ബുകളില്‍ കിടന്ന്‌ പുളയ്‌ക്കാനും പാര്‍ട്ടികള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കാനും മടിക്കുത്തിന്‌ ബലമുള്ള കൊച്ചമ്മമാരുടേതല്ല. ആ ചിതറിത്തെറിച്ച ബാലന്‍ പ്രതീകമായ തെരുവുകളുടേത്‌ തന്നെയാണ്‌ ഇന്ത്യ. പിടിക്കാത്തവരെ കടിക്കാന്‍ കരുത്തുള്ള തെരുവുപട്ടികളായിത്തന്നെയാണ്‌ മാധ്യമപ്രവര്‍ത്തകര്‍ ഉയരേണ്ടത്‌. ഒരു വിരല്‍ഞൊട്ടലില്‍ സോഫാസെറ്റില്‍ ചാടിക്കയറി വാലിളക്കുന്ന പൊമേറിയന്‍മാരായി അധപതിക്കുകയല്ല വേണ്ടത്‌.

ഇതിലും ഭീകരമായ ആക്രമണങ്ങള്‍ രാജ്യവും ജനതയും നേരിട്ടപ്പോഴൊന്നും വെളിച്ചം കാണാത്ത നാവുകളാണ്‌ ഇപ്പോള്‍ നിര്‍ത്താതെ ചലിച്ചു കൊണ്ടിരിക്കുന്നത്‌......ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

December 02, 2008

റിസഷന്‍ ആന്റ്‌ രവിശങ്കര്‍

ആത്മീയ സമ്പത്തിന്റെ സൂചിക കരടികളുടെ പിടിയിലമരുമ്പോഴാണ്‌ ആത്‌‌മീയനേതാക്കളുടെ ഭൗതീകസമ്പത്തിന്റെ കാള കയറുപൊട്ടിക്കുക. ജനത്തിന്റെ പോക്കറ്റില്‍ എവിടെനിന്നെങ്കിലും നാലണ വന്നുവീഴണേ എന്ന്‌ കുത്തകകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജനത്തിന്റെ മനസ്സമാധാനം പോക്കറ്റടിച്ചുപോകണമേ എന്ന്‌ ആത്മീയനേതാക്കളും പ്രാര്‍ത്ഥിക്കും.

ഐ.ബി.എന്‍ ന്യൂസ്‌ ചാനലില്‍ നേരില്‍ പ്രത്യക്ഷപ്പെട്ട്‌ ഡബ്‌ള്‍ശ്രീ മന്ദബുദ്ധികളുടേയും ബുദ്ധിജീവികളുടേയും സംശയങ്ങളാണ്‌ ഒരുപോലെ ദുരീകരിച്ചത്‌. ചാനലിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റിയുള്ള സംശയത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട.

കണ്ണിണകൊണ്ടൂ കടുകുവറുക്കുന്ന
പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷന്‍
എന്ന്‌ കുഞ്ചന്‍ പാടിയത്‌ ആചാര്യനും നന്നായി ചേരും എന്നുതോന്നി പ്രഥമദൃഷ്ട്യാ.

പ്രധാനമായും കോര്‍പ്പറേറ്റ്‌ മുതലാളിമാരുടേയും രണ്ടാമതായി കോര്‍പ്പറേറ്റ്‌ എരപ്പാളികളുടേയും മനസ്സമാധാനത്തിനുവേണ്ടിയാണല്ലോ ശ്വാസം ഒന്നുക്ക്‌ 750 രൂപാവച്ച്‌ പഞ്ചനക്ഷത്ര ശ്വാസംവലി ആചാര്യന്‍ പരിപോഷിപ്പിച്ചതും കൊണ്ടുനടക്കുന്നതും പേറ്റന്റെടുത്തതും.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

November 24, 2008

സമയമാം രഥത്തില്‍ പിതാവിന്റെ സ്വര്‍ഗയാത്ര

കര്‍ത്താവിന്റെ മണവാട്ടിയുടെ ചെറുത്തുനില്‌പിന്റെ ശേഷിയേ നീതിന്യായ വ്യവസ്ഥയ്‌ക്കുമുള്ളൂ എന്ന ഉറച്ചവിശ്വാസമായിരിക്കണം കോട്ടൂരച്ചനേയും പിതൃക്കപിതാവിനേയും ഇന്നോളം നയിച്ചത്‌. അതിലും ഇരുപതടി താഴ്‌ചയിലായിരിക്കണം വേദപുസ്‌തകത്തിലും കര്‍ത്താവിലുമുള്ള വിശ്വാസം.

കനകം മൂലം കാമിനി മൂലം
പലവിധകലഹം സഭയില്‍ സുലഭം

കാമം മൂലമുണ്ടായ കലഹത്തെ കനകം കൊണ്ട്‌ ഹരിച്ചാല്‍ കിട്ടുന്ന ഉത്തരം 'നിരപരാധിത്വ' മാണെന്ന്‌ പുതിയ വേദപുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്‌. കോടതിഭാഷയില്‍ പറഞ്ഞാല്‍ അത്യപുര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണിപ്പോള്‍ സംഭവിച്ചത്‌. കോട്ടൂരച്ചന്റെ നിയോഗം കൂടിനിന്നവര്‍ പാടിയപോലെ സമയമാം രഥത്തില്‍ ജയില്‍യാത്രചെയ്യാനായിപ്പോയി എന്നുമാത്രം.
തുടര്‍ന്നു വായിക്കുക http://nattupacha.com/content.php?id=89